ഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നടിയെ ആ ക്രമിച്ച കേസിലെ അതിജീവിത .കൂടിക്കാഴ്ചയില്‍ സംതൃപ്തി അറിയിച്ച് നടി.സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച..തനിക്കൊപ്പമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനം വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. കേസിലെ തുടർ അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈം ബ്രാഞ്ച് തീരുമാനത്തിനെതിരെ അതിജീവിത കോടതിയെ സമീപിച്ച പശ്‌ചാത്തലത്തിലും തുടർന്നുണ്ടായ വിവാദത്തിലുമായിരുന്നു കൂടിക്കാഴ്ച.
കോടതിയില്‍ വന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. യുഡിഎഫ് ആണ് ഹര്‍ജിക്കു പിന്നിലെന്ന ആക്ഷേപം ശരിയല്ല. മന്ത്രിമാരുള്‍പ്പെടെ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല. ആരുടെയും വാ അടച്ചുവയ്ക്കാനില്ല, തന്റെ അതിജീവനത്തെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ലെന്നും അതിജീവിത പറഞ്ഞു .എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതിഭാഗത്തിന്‍റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോ