ശരീരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹസിക്കപ്പെട്ടു, വര്‍ഷങ്ങളായി മോശം വാക്കുകള്‍ : തുറന്നു പറഞ്ഞ് അനന്തിത സുന്ദര്‍

ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.സോഷ്യൽ മീഡിയയിലൂടെ പുതിയ ഫോട്ടോസൊക്കെ പങ്കുവെക്കറുണ്ട്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു.

അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.ശരീരപ്രകൃതത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പലപ്പോഴായി കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ളയാളാണ് ഖുശ്ബുവിന്റെ മൂത്ത മകൾ അനന്തിത സുന്ദര്‍. ഒരു ഘട്ടത്തിൽ മകൾക്കെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിച്ച് ഖുശ്ബുവും രംഗത്തെത്തിയിരുന്നു. പിന്നീട് ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തി വിമർശകരുടെ വായടപ്പിച്ച അനന്തിത ഇപ്പോഴിതാ, നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ താൻ നേരിട്ട അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നു.ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനന്തിത മനസ്സ് തുറക്കുന്നത്.

‘‘നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു’’.‘ഇപ്പോള്‍ ശരീരഭാരം കുറച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്. എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്. വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട്’’- അനന്തിത വ്യക്തമാക്കുന്നു.

Scroll to Top