പ്രതിഭലമായി ലാൽ സാറിന് ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ല : ആന്റണി പെരുമ്പാവൂർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണ്. രക്കാരിന്റെ റിലീസിമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ ചർച്ചയിലാണ് ഇദ്ദേഹം തന്റെ നയങ്ങൾ വ്യക്തമാകിയത്. ആന്റണിയുടെ വാക്കുകളിലേക്ക്,ഇത് ജനങ്ങളെ തിയറ്ററിൽ കാണണം എന്നാഗ്രഹിച്ച് തന്നെയാണ് മരയ്ക്കാർ എടുത്തത്.‘സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കിൽ ഇങ്ങനെയുണ്ടാകില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ടുപോകണമെങ്കിൽ പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കിൽ നമുക്ക് ബലം വേണം എന്നാണ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ ലാൽ സാർ എന്നോട് പറഞ്ഞത്. എല്ലാവരുടെയും അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്‍.

മോഹൻലാൽ സാറിന് ഈ സിനിമയിൽ അങ്ങനെയൊന്നും കൊടുക്കാൻ പറ്റിയിട്ടില്ല. തിരിച്ചുവാങ്ങിക്കാൻ പാകത്തിന് അദ്ദേഹത്തിന് ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ല. ഇത് അങ്ങനെയൊരു സിനിമ ആയിരുന്നു.ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാൻ തിയറ്ററുകാർ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാർ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യിൽ വച്ചത് തിയറ്ററിൽ കളിക്കാമെന്ന വിചാരത്തിൽ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്ക്രീനുകൾ കിട്ടേണ്ട. നഷ്ടം വന്നാൽ മുന്നോട്ടുപോകാൻ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്നമാണ്.

തിയറ്ററില്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചയ്ക്ക് തയാറായില്ല, പിന്തുണ നല്‍കിയില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും നിര്‍ദേശം തേടിയിട്ടാണ് തന്റെ തീരുമാനം. 40 കോടി അഡ്വാന്‍സ് വാങ്ങിയിട്ടില്ല, വാങ്ങിയത് 4.89 കോടിമാത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യും. എലോണ്‍, ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകളും ഓടിടിയില്‍ തന്നെ. മരക്കാറിനോടുളള തിയറ്ററുകാരുടെ സമീപനത്തില്‍ വിയോജിപ്പുണ്ട്.

Scroll to Top