‘കുഞ്ഞിനെ പണം കൊടുത്തു വാങ്ങിയ ഒരമ്മ ;ദിലീപേട്ടന്‍ പണിത് തന്ന വീട്ടിലാണ് ഇന്നും താമസിക്കുന്നത്’ ;അമ്മയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ ദിലീപ് !!

മലയാളത്തിന്റെ പ്രിയനടനാണ് ദിലീപ്. ഇപ്പോഴിത അധികമാരും കാണാത്ത ദിലീപിന്റെ മറ്റൊരു മുഖം പുറത്തു വരുത്തു വരുകയാണ്.ഇന്ദിര എന്ന അമ്മയ്ക്കും മകള്‍ കീര്‍ത്തിക്കും വീടു വച്ചു നല്‍കിയ കാര്യമാണത്.കഴിഞ്ഞ ദിവസം ആരംഭിച്ച ഷോയിൽ അതിഥിയായി ദിലീപ് എത്തിയിരുന്നു. നടനെ കാണാനായി ഇവർ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അതിനിടെയായിരുന്നു താരത്തിന് സർപ്രൈസ് ഒരുക്കി കീർത്തിയെയും അമ്മ ഇന്ദിരയെയും അണിയറ പ്രവർത്തകർ പരിപാടിയുടെ വേദിയിൽ എത്തിച്ചത്. അയാം സ്ട്രോംഗ് എന്ന സെഗ്മെൻറിലായിരുന്നു ഇരുവരും എത്തിയത്. ദിലീപിനൊപ്പം അതിഥിതിയായെത്തി നടി ശ്വേതാ മേനോനായിരുന്നു ഇരവരേയും ഷോയിൽ പരിചയപ്പെടുത്തിയത്. തുടർന്ന് ‘200 രൂപ നൽകി ചോര കുഞ്ഞിനെ വാങ്ങിയ സംഭവം ഇന്ദിര തുറന്ന് പറയുകയായിരുന്നു, ഒപ്പം ദിലീപുമായുള്ള ബന്ധത്തെ കുറിച്ചും.

തങ്ങളുടെ ജീവിത കഥ പറഞ്ഞ് കൊണ്ടാണ് ഇന്ദിര ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. കീർത്തനയെ ഇന്ദിരയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ നന്നാണ് കിട്ടുന്നത്. ആ സംഭവ കഥ എല്ലാവരുടേയും കണ്ണ് നിറച്ചിരുന്നു.ജേഷ്ഠത്തിയുടെ മകളുടെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എല്ലാവരും ശവക്കോട്ടയിലേയ്ക്ക് ഓടുന്നത് കണ്ടു. കാര്യം ചോദിച്ചപ്പോഴാണ് കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ടു പോകുന്നതിനെ കുറിച്ച് പറഞ്ഞത്. ഞാൻ ഓടി അവിടെ ചെന്നപ്പോൾ കുഴിയെടുത്ത് ആ കുഞ്ഞിനെ അതിലിട്ട് മൂടാനുള്ള ഒരുക്കത്തിലായിരുന്നു അവർ . ആ കുഞ്ഞിനെ തനിക്ക് തരാൻ പറഞ്ഞു. ആദ്യം അവർ തയ്യാറായില്ല. പിന്നീട് കയ്യിലുണ്ടായിരുന്ന 200 രൂപ നൽകി കുഞ്ഞിനെ സ്വന്തമാക്കുകയായിരുന്നു. അന്ന് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഓട്ടോക്കാരൊന്നും സഹായിച്ചില്ലെന്നും ഇന്ദിര പറയുന്നു.

കുഞ്ഞിനെ കിട്ടിയപ്പോൾ താൻ ഓട്ടാക്കോരോട് തന്നെ ആശുപത്രിയിൽ എത്തിക്കാമോയെന്ന് ചോദിച്ചു.ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിക്കാർ പറഞ്ഞു ഞാൻ എങ്ങാണ്ടുന്നോ അവിഹിതവായിട്ട് പ്രസവിച്ച് കൊണ്ടുവരുകയാണെനന്നും പോലീസ് കേസാകുമെന്നും പറഞ്ഞ് പറ്റത്തില്ലെന്ന് പറഞ്ഞ് ഒഴിവാക്കി.അവിടുന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് കുഞ്ഞിന് ഒരു കിലോയെ ഉള്ളൂ ഇൻക്യൂബേറ്ററിൽ വെയ്ക്കാം രക്ഷിക്കാൻ പറ്റുമോയെന്ന് ഉറപ്പില്ലെന്നായിരുന്നു മറുപടി. എന്നാൽ എനിക്ക് മാർഗ്ഗമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോഴാണ് ഒരു തുണിയ്ക്ക് കുറിച്ച് തരാം എന്നും ആ തുണി വാങ്ങി അതിൽ പൊതിഞ്ഞ് കുഞ്ഞിനെ വെയ്ക്കണമെന്നും ഡോക്ടർമാർ പറഞ്ഞത്.

ഒരു മീറ്ററിന് തൊള്ളായിരം രൂപ വിലവരുന്ന തുണിയായിരുന്നു എഴുതി തന്നത്. താൻ അത് വാങ്ങി കുഞ്ഞിനെ പൊതിഞ്ഞ് പത്ത് ദിവസം ആശുപത്രിയിൽ കഴിഞ്ഞു, ഇന്ദിര പറഞ്ഞു. എല്ലാവരേയും ഏറെ ദുഖത്തോടെയായിരുന്നു ഇന്ദിരയുടെ കഥ കേട്ടത്. ആ മോളുടെ പേര് ഇന്ന് കീര്‍ത്തി എന്നാണ്. പരിപാടിയില്‍ കീര്‍ത്തിയും സംസാരിച്ചു. തങ്ങള്‍ ഇവിടെ വന്നത് ദിലീപേട്ടനെ കാണാനാണെന്നും വീട് വെച്ച് തന്നത് ദിലീപേട്ടന്‍ ആണെന്നും കീര്‍ത്തി പറയുന്നു. അത് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ദിലീപേട്ടന്‍ വെച്ച് തന്ന വീട്ടില്‍ ആണ് തങ്ങള്‍ ഇപ്പോള്‍ കഴിയുന്നതെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.ഇന്ദിര ചേച്ചിയുടെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ആണ് അതിനെപ്പറ്റി അന്വേഷിച്ചത്. ശരിയാണ് എന്ന് മനസ്സിലായി. അങ്ങനെ രണ്ട് ബെഡ്‌റൂം ഉള്ള ഒരു കെട്ടിടം അവര്‍ക്ക് പണിത് നല്‍കി. ആയിരം വീടിന്റെ പദ്ധതിയായി പ്ലാന്‍ ചെയ്തതാണ്. 11 പേര്‍ക്ക് മാത്രമേ വീട് പണിയാന്‍ പറ്റിയുള്ളൂ. ആ പദ്ധതി ഫ്രീസ് ചെയ്തു വെച്ചിരിക്കുകയാണെന്നും താരം പറയുന്നു. നിറ കണ്ണുകളോടെയാണ് ദിലീപ് ഇന്ദിര അമ്മയുടേയും മകൾ കീർത്തനയുടേയും വാക്കുകൾ കേട്ടത്. ഇവരെ ഒട്ടും പ്രതീക്ഷിച്ച എന്നാണ് ദിലീപ് പറഞ്ഞത്.

Scroll to Top