കഴിഞ്ഞ ദിവസങ്ങളിൽ ഇബുൾ ജെറ്റിന്റെ അറസ്റ്റ് ഏറെ വിവാദം ആയിരുന്നു.നിരവധി പേർ ഇവരെ പിന്തുണച്ചും പ്രതികൂലിച്ചും എത്തി.ഇപ്പോഴിതാ വൈറൽ ആകുന്നത് അവർ പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണ വീഡിയോ ആണ് വൈറൽ ആകുന്നത്.യൂട്യൂബ് ചാനലിലൂടെയാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഇവരുടെ വാക്കുകളിലേക്ക്,ഞങ്ങളെ കുടുക്കിയതിന് പിന്നിൽ വൻപ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതിൽ പിടിച്ചാണ് അവർ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലർ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമിൽ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തിൽ ഞങ്ങൾ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞത്.
ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നു.അവസരം നോക്കിയിരുന്ന് അവർ കുഴിച്ച കുഴിയിൽ ഞങ്ങൾ പോയി വീണു. പാറി നടന്ന കിളിയെ കൂട്ടിൽ അടച്ചു. പല വിധത്തിലും വേട്ടയാടൽ തുടരുകയാണ്. വാടക വീട് പോലും ഒഴിയേണ്ട അവസ്ഥയാണ്. ഇനിയും ഉപദ്രവിച്ചാൽ ഞങ്ങളും തുണിഞ്ഞിറങ്ങും. വിവരാവകാശ നിയമമുണ്ട്. എല്ലാം ഞങ്ങൾ പുറത്തുകാെണ്ടുവരും. 18 ലക്ഷത്തോളം ആളുകൾ ഞങ്ങളെ സ്നേഹിക്കുന്നു. അവർ ഓരോ ചോദ്യം വച്ച് ചോദിച്ചാൽ മതിയാകും. കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. സത്യം ജയിക്കും.മറ്റുള്ള കേസുകളിൽ ഇല്ലാത്ത ശുഷ്‌കാന്തിയാണ് ഞങ്ങളുടെ കാര്യത്തിൽ. സെക്കണ്ടുകൾ കൊണ്ടാണ് ഓരോ നിയമവും നടപ്പിലാക്കിയത്.