സോപ്പ്പെട്ടി വാങ്ങാൻ 5 6 മണിക്കൂർ കസേരയിൻ ഒരേ ഇരിപ്പ് പറ്റില്ല, അവാർഡ് നിരസിച്ച് ഹരീഷ് പേരടി.

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങല്‍ ചെയ്തു. 2013ല്‍ പ്രദര്‍ശനത്തനെത്തിയ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങളും നയങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തെലുങ്ക് സിനിമ മേഖലയിൽ നിന്നും തനിക്ക് ലഭിച്ച അവാർഡ് നിരസിച്ച വിവരമാണ് അറിയിക്കുകയാണ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും ചേർന്ന് നടത്തുന്ന അവാർഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതൻ വഴി എന്നെ അറിയിച്ചിരുന്നു…ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5,6 മണിക്കൂറുകൾ ഒരേ കസാരയിൽ ഇരിക്കാൻ വയ്യാ എന്ന് ഞാൻ ആ ദൂതനെയും അറിയിച്ചു…അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും..ആശംസകൾ…ക്യാഷ് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു…ഇത് നിങ്ങളെ അറിയിക്കാൻ കാരണം അവാർഡുകൾ കിട്ടുമ്പോൾ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങൾ അറിയണമെന്ന് തോന്നി…അതുകൊണ്ട് മാത്രം…എന്തായാലും കൃത്യമായി ശമ്പളം തന്ന നിർമ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തൻസീർ മുഹമ്മദിനും മലയാളികൾക്ക് തോന്നാത്ത തോന്നൽ ഉണ്ടായ സുമൻ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Scroll to Top