അന്തരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദ വിവാഹിതയായി. തൃശൂര്‍ ഇരവ് സ്വദേശി സഹദേവന്റെയും വിനയയുടെയും മകന്‍ ആഷിക് ആണ് വരന്‍. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.അച്ഛന്റെ സ്ഥാനത്തു നിന്ന് സഹോദരൻ വിഷ്ണുവാണ് വിവാഹത്തിന് മുന്നിൽ നിന്ന് ചടങ്ങുകൾ നടത്തിയത്. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സഹോദന്‍ വിഷ്ണുവാണ് ഇക്കാര്യം അറിച്ചത്. ‘പെങ്ങളുടെ വിവാഹം കഴിഞ്ഞു പ്രാര്‍ത്ഥനയോടെ’ എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. ഫാഷന്‍ ഡിസൈനര്‍ ആയ വിഷ്ണു സിനിമയിലും സജീവമാണ്.
ധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.ഈ വർഷം ഫെബ്രുവരി 17നായിരുന്നു മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പ്രദീപ് വിടപറഞ്ഞത്.
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.