ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ചുവപ്പ് സാരിയിൽ സിംപിൾ മേക്കപ്പിൽ താരം സുന്ദരിയായി നിന്നു.സുരേഷ് ഗോപിയും, ഇദ്ദേഹത്തിന്റെ ഭാര്യയും, വേണുഗോപാലും അടുത്ത ബന്ധുക്കളും ഒക്കെ വിവാഹത്തിൽ പങ്കെടുത്തു.ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും.മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.ഇപ്പോഴിതാ വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് മഞ്ജരിയും ജെറിയും. തങ്ങളുടെ പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഇരുവരും മനസ് തുറക്കുന്നുണ്ട്.
ദൈവം ഞങ്ങളെ എന്നും അനുഗ്രഹിക്കട്ടെ. ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. ഇന്നത്തെ പ്രത്യേക സന്തോഷം എന്താണെന്നാല്‍ ഇന്നത്തെ ദിവസം പങ്കിടുന്നത് ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ്. ഞാന്‍ അവരെ സ്ഥിരമായി കാണുന്നതാണ്. അവര്‍ക്കൊപ്പമിരിക്കുമ്പോള്‍ ദൈവ സാന്നിധ്യം അനുഭവപ്പെടാറുണ്ടെന്നും മഞ്ജരി പറഞ്ഞു.ബാല്യകാല സുഹൃത്താണ് ഭര്‍ത്താവ്. ഈ ചടങ്ങ് മാത്രമാണ് ഞങ്ങള്‍ക്ക് പുതിയത്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. പക്ഷെ ജീവിതത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സംസാരിക്കുമ്പോഴും അങ്ങനെയൊന്നും കരുതിയിരുന്നില്ല. സ്‌കൂളിലാകുമ്പോള്‍ സംസാരിക്കാറേയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ഗ്രൂപ്പിലുള്ളവരൊക്കെ നിങ്ങള്‍ രണ്ടു പേരും എങ്ങനെ എന്ന അത്ഭുതമാണ്. എന്താണെന്നറിയില്ല. എന്നെ എങ്ങനെയൊക്കയോ അങ്ങ് മയക്കി എന്നാണ് മഞ്ജരി പറയുന്നത്.വിഡിയോ കാണാം .