മമ്മൂക്കയും ലാലേട്ടനും പൃഥ്വിയും ദുൽഖർ സൽമാനും ടോവിനോയുമെല്ലാം കരസ്ഥമാക്കിയ ഗോൾഡൻ വിസ മലയാളികളുടെ പ്രിയ നായകൻ നിവിൻ പോളിയും സ്വന്തമാക്കി. അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക –ടൂറിസം വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദിയിലും ഹെസ്സ അൽ ഹമ്മദിയിലും ഹെസ്സ അൽ ഹമ്മദിയിലും അബുദാബി സർക്കാർ വീസ പതിച്ച പാസ്പോർട്ടുകൾ കൈമാറി. ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും നിവിൻ പോളി ഷെയര്‍ ചെയ്‍തിട്ടുണ്ട്. യുഎഇ വ്യവസായി യൂസഫ് അലിയെയും ഫോട്ടോയില്‍ നിവിൻ പോളിക്കൊപ്പം കാണാം.
കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.മലയാള സിനിമയിൽ ഇവരെക്കൂടാതെ മിഥുൻ രമേശ്, നടി നൈല ഉഷ എന്നിവരും ഗോൾഡൻ വിസ നേടിയിട്ടുണ്ട്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
അഞ്ചോ പത്തോ വര്‍ഷത്തെ കാലാവധി ഗോള്‍ഡന്‍ വിസകള്‍ക്ക് നല്‍കപ്പെടും. കൂടാതെ ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും.സാധാരണഗതിയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലക്ഷ്യമിടുന്നത് രാജ്യത്ത് താമസിച്ചുകൊണ്ട് യുഎഇയില്‍ കാര്യമായ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുള്ള സമ്പന്നരായ വ്യക്തികളെയാണ്.