തണുപ്പകറ്റാൻ തീറ്റിയിട്ടതിൽ നിന്നും പുക ശ്വസിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം.

സൗദി അറേബ്യയിലെ ഖമീസ് മുഷയ്‌ത്തിൽ പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ച മലയാളി സുഭാഷിന്റെ മൃ തദേ ഹം നാട്ടിലെത്തിച്ചു. പത്തനംതിട്ട തെങ്ങമം സുഭാഷ് ഭവനിൽ ദേവൻ രോഹിണി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.അസീർ പ്രവിശ്യയിൽ തണുപ്പുകാലം ആയതിനാൽ രാത്രികാലങ്ങളിൽ റൂമിൽ തീ ക ത്തിച്ച് തണുപ്പിൽനിന്ന് ആശ്വാസം കണ്ടെത്തിയിരുന്ന ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിന്റ് പാട്ടയിൽ തീ ക ത്തിച്ച് ഉറങ്ങി പോയി. ഇതിൽ നിന്നുണ്ടായ പുക ശ്വസിച്ച്‌ അദ്ദേഹം മ രിക്കുകയായിരുന്നു. ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ ഇല്ലാതെ വന്ന സാഹചര്യത്തിൽ നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും മൃ തശ രീരം നാട്ടിൽ എത്തിച്ചു തരാൻ അഭ്യർഥിച്ചതോടെ ഇന്ത്യൻ സോഷ്യൽ ഫോറം വിഷയത്തിൽ ഇടപെട്ടു.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃ തദേ ഹം അൻസാരി ഏനാത്ത്, ഷാജി പഴകുളം, സമദ് മണ്ണടി, ഷാജു പഴകുളം എന്നിവർ ചേർന്ന് സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നു മൃ തദേ ഹം സം സ്കരിച്ചു. ഭാര്യ: റാണി (36), മക്കൾ: സൂര്യ പ്രിയ(12), സൂര്യനാരായണൻ. രണ്ട് കൊല്ലം മുമ്പ് ഹൗസ് ഡ്രൈവർ വീസയിൽ എത്തിയ സുഭാഷ്‌ ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

Scroll to Top