എന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ , പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ; ഒടുവിൽ കേന്ദ്രം പിൻവലിച്ചു !!!

മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മഴയിലും മഞ്ഞിലും ചൂടിലും സ മരം തുടർന്നതോടെ കേന്ദ്രം ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു.ഇതേതുടർന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞ വാക്കുകൾ ഇപ്പോൾ പങ്കുവെക്കുകയാണ്. ‘എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചാളൂ, കേന്ദ്രസർക്കാരിന് ഈ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടി വരും..’. ഉറച്ച ശബ്ദത്തോടെ 2021 ജനുവരി 14ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്.

നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാ പ കമായി കർഷകർ സ മരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്….

കർഷകരുടെ വേ ദന മനസ്സിലാക്കുന്നു. കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകും. കർഷകരുടെ ന ഷ്ടങ്ങൾ ഇപ്പോൾ വേഗത്തിൽ ഉന്നയിക്കാൻ സാധിക്കുന്നു. പ്രാദേശിക ചന്തകൾ ശക്തിപ്പെടുത്തി താങ്ങുവില നൽകുന്നു. കർഷകരിലേറെയും രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്. പെൻഷൻ പദ്ധതികൾ കർഷകർക്ക് സഹായകമാണ്. കർഷകർക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയർത്തി. താങ്ങുവില (എംഎസ്പി) വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകൾ ഓൺലൈൻ ആക്കി

ചെറുകിട കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്നു, കർഷകർക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സർക്കാരിന്റെ നേട്ടമാണ്. മൈക്രോ ഇറിഗേഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോൾ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികൾക്ക് കീഴിൽ കൊണ്ടുവന്നു. മൂന്ന് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക മേഖലയെ കൂടുതൽ പരിഷ്കരിക്കുന്നതിനാണ്. എന്നാൽ അതു ചിലർക്കു പ്രയാസമുണ്ടാക്കി. അതിനാൽ നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പ്ര ക്ഷോഭത്തിൽനിന്നു കർഷകർ പിന്മാറണം– മോദി പറഞ്ഞു.

Scroll to Top