മലയാള സിനിമ താരം മമ്മൂക്കയെ കുറിച്ച് നിരവധി പേർ പല കാരണങ്ങളാലും പ്രശംസിക്കാറുണ്ട്.പലതും വാർത്തയാകാറുമുണ്ട്. തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ മറ്റുള്ളവരെ അറിയിക്കാതെയാണ് ചെയ്യുന്നത്.ഇദ്ദേഹത്തിന്റെ പ്രവർത്തികൾ തന്നെയാണ് പ്രേക്ഷകഹൃദയം കീഴടക്കുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത് തമിഴ് നിർമാതാവ് കെ രാജന്റെ വാക്കുകളാണ്. മമ്മൂക്കയെ കുറിച്ചാണ് ഇദ്ദേഹം വ്യക്തമാകുന്നത്.കാരവാൻ ഡ്രൈവറുടെ ബാറ്റ, ഡീസൽ എന്നിവ നോക്കുന്നത് ഇദ്ദേഹം തന്നെ, മമ്മൂക്കയെ കയ്യെടുത്ത് തൊഴണമെന്നും രാജൻ പറയുന്നു.മുതല്‍ മന്നന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നിർമാതാവിന്റെ പരാമാർശം. കെ രാജന്റെ വാക്കുകളിലേക്ക്,മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബെയില്‍ നിന്ന് കൊണ്ടുവരണം. നിര്‍മാതാക്കള്‍ എന്തു ചെയ്യും. തെരുവിലാകുന്ന അവസ്ഥയാണ്. ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കേണ്ടത്.
ഒരു സിനിമ ചെയ്താല്‍ 10 ശതമാനമെങ്കിലും ലാഭം കിട്ടണം. മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടണ്ടേ. അങ്ങനെ ആയാൽ മാത്രമെ സിനിമ എടുക്കാന്‍ സാധിക്കൂ. ന ഷ്ടമില്ലെങ്കില്‍ ആ നിര്‍മ്മാതാവ് പടമെടുക്കും. നൂറ് പേര്‍ക്ക് ജോലി കിട്ടും. താരങ്ങള്‍ക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ജോലി കിട്ടണം. അതാണ് പ്രധാനം.ഇപ്പോള്‍ കാരവാന്‍ ഇല്ലാതെ പലര്‍ക്കും പറ്റില്ല. ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം. ഇതൊക്കെ കാണുമ്പോഴാണ് ഒരാളെ തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണം.