സിനിമ നടി മഞ്ജു വാര്യർ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതിയുമായി എത്തി. അതെ തുടർന്ന് ഇദ്ദേഹത്തിനെതിരെ കേ സെടുത്ത് പോലീസ്. സനൽ കുമാർ തനിക്കെതിരെ തുടർച്ചയായി അ പവാദം പ്രചരിപ്പിച്ചെന്നും തന്നെ പിന്തുടർന്ന് ഭീഷ ണിപ്പെടുത്തി എന്നുമാണ് മഞ്ജു വാര്യർ നൽകിയ പരാതിയിൽ പറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇദ്ദേഹം മഞ്ജുവിനെ നിരന്തരം ഭീഷ ണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കേ സിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേ സ് എടുതത്.
കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു വാര്യരുടെ ജീവൻ തുലാസിലാണെന്നും അവർ ത ടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് വി വാദമായിരുന്നു. നടി ആ ക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂ ഡാലോചന നടത്തിയെന്ന കേ സുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,
പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും.
ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന വേ ദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അ പകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
FACEBOOK POST
FACEBOOK POST