‘പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു’; അവസാന സെൽഫി പങ്കുവെച്ച് വേദനയോടെ ടിനി ടോം !!

ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്.നിരവധി പേരാണ് താരത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നത്.കൊല്ലം സുധിയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ ടിനി ടോം.24 കണക്റ്റ് സമാപന പരിപാടിയിൽ പങ്കെടുത്തുമടങ്ങവേ ഉണ്ടായ അപകടത്തിലാണ് മ രണമടഞ്ഞത്.ഇന്നലെ വടകരയിൽ നടന്ന പരിപടിയിൽ സുധിക്കൊപ്പം നടൻ ടിനി ടോമും പങ്കെടുത്തിരുന്നു. പിരിയുന്നതിനു മുമ്പ് സുധിയുടെ ആഗ്രഹപ്രകാരം ഒരുമിച്ചൊരു ചിത്രവും എടുക്കുകയുണ്ടായി. സുധിയുമൊത്തുള്ള അവസാന ചിത്രം പങ്കുവച്ചായിരുന്നു ടിനി ടോം ആദരാഞ്ജലികൾ നേർന്നത്.

‘ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല.. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട്‌ വണ്ടികളിൽ ആയിരുന്നു ഞങ്ങൾ തിരിച്ചത്,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം. എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ .ആദരാഞ്ജലികൾ മുത്തേ’- ടിനി ടോം കുറിക്കുന്നു.

വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ വിദ​ഗ്ദ ചികിത്സയ്ക്ക് ആയിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അ പകടം.

ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Scroll to Top