കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക ഞ്ചാവ് കേ സിൽ കുടുക്കാൻ ശ്രമം, കൊ ലപാതക ഗൂഢാലോചന, തെളിവുകൾ പോലീസിന് ലഭിച്ചത് ഇങ്ങനെ. 

സമൂഹത്തിൽ മനുഷ്യ മനസിന് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നു.പലതും ഒരു മനുഷ്യന് ഇങ്ങനൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുമോ എന്നൊരു ചിന്ത മനസിൽ വരും. കാമുകനോപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളകേ സിൽ കുടുക്കിയ കേ സിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വാഹനമി ടിപ്പിച്ചോ സയനൈഡ് നൽകിയോ കൊ ലപ്പെടുത്താൻ പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭീ തിയെത്തുടർന്ന് ആ പദ്ധതി ഒഴിവാക്കിയെന്നു പൊലീസ് കണ്ടെത്തി. തുടർന്നാണ് ല ഹരിമരുന്നു കേ സിൽ അ റസ്റ്റ് ചെയ്യിക്കാ‍ൻ പരിപാടിയിട്ടത്. കേരള പോലീസിന് ആദ്യം തന്നെ സല്യൂട്ട്.സംഭവം നടന്നത് ഇങ്ങനെ, എറണാകുളത്ത്, ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് പ്ര തികളായ കാമുകൻ വിനോദും ഭാര്യ സൗമ്യയും പദ്ധതി തയ്യാറാക്കിയത്. 45000 രൂപയ്ക്ക് വിനോദ് എംഡിഎംഎ വാങ്ങുകയും, കഴിഞ്ഞ 18ന് സൗമ്യയ്ക്ക് ഇത് കൈമാറുകയും ചെയ്തു. അതിന് ശേഷം വിനോദ് വിദേശത്തേയ്ക്ക് മടങ്ങുകയും ചെയ്തു.

ഭർത്താവിന്‍റെ വാഹനത്തില്‍, മയക്ക് മരുന്ന് ഒളിപ്പിച്ച ശേഷം, സൗമ്യ ഫോട്ടോ എടുത്ത്, കാമുകന് അയച്ച് നല്‍കി. വിനോദ് മുഖേനയാണ്, വാഹനത്തില്‍ മയക്ക് മരുന്ന് ഉള്ള വിവരം പൊലിസിലും മറ്റ് ഏജന്‍സികളിലും അറിയിച്ചത്.ഇതേതുടർന്ന്പോലീസ് അന്വേഷണത്തിൽ സുനിലിനെ പിടികൂടി. എന്നാൽ ഇതിൽ നിന്നും പോലീസിന് മനസിലാകാൻ കഴിഞ്ഞത്,പു കവലി പോലും ശീലമാക്കാത്ത കൂലിപ്പണിക്കാരനായ സുനിലിന് ഇത് എന്താണെന്നുപോലും കൃത്യമായി അറിയില്ലായിരുന്നു.സുനിലിന്റെ പ്രതികരണം പോലീസിൽ കേ സിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴിതിരിവ് ഉണ്ടാക്കി.തുടർന്നു നടത്തിയ അ ന്വേഷണത്തിലാണ് കേ സ് തെളിയുന്നത്.

തുടർന്ന് വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ സിപിഎം പ്രതിനിധിയും പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ ഭാര്യയുമായ സൗമ്യ ഏബ്രഹാം (33), കൊല്ലം കുന്നത്തൂർ മൈനാഗപ്പള്ളി വേങ്ങകരയിൽ റഹിയാ മൻസിൽ എസ്.ഷാനവാസ് (39), കൊല്ലം സ്വദേശി മുണ്ടയ്ക്കൽ അനിമോൻ മൻസിൽ എസ്.ഷെഫിൻഷാ (24) എന്നിവരാണ് അ റസ്റ്റിലായത്. സൗമ്യയുടെ കാമുകനും വിദേശമലയാളിയുമായ വിനോദ് ഉൾപ്പെടെ 2 പേരെ പൊലീസ് തിരയുന്നു.അതുപോലെ തന്നെ സൗമ്യ വിവാഹമോചനത്തിനു കേ സ് ഫയൽ ചെയ്തിട്ടുണ്ട്. ല ഹരിമരുന്നുമായി ഭർത്താവ് പിടിയിലായാൽ അതിന്റെ പേരിൽ വേഗത്തിൽ വിവാഹ മോ ചനം നേടാനാകുമെന്നു കരുതിയെന്നും പൊലീസ് പറയുന്നു.

Scroll to Top