പരിപാടിയ്ക്കിടയിൽ വിനീത് ഓടി രക്ഷപ്പെട്ടുവെന്ന വാർത്തകളിലെ സത്യാവസ്ഥയുമായി സുനീഷ് വാരനാട്.

സോഷ്യൽ മീഡിയയിൽ വിനീത് ശ്രീനിവാസൻ ഓടുന്ന വീഡിയോ വൈറൽ വൈറൽ ആയിരുന്നു.വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയിൽ പരിപാടി അവതരിപ്പിക്കാൻ വിനീത് ശ്രീനിവാസൻ ആണ് എത്തിയത്. പരിപാടി കഴിഞ്ഞതോടെ താരത്തെ ബലമായി പിടിച്ചു നിർത്തുകയും സെൽഫി എടുക്കാനും പോകാൻ സമ്മതിക്കാതെ വരുകയും ചെയ്തു. അതോടെ അവിടുന്ന് താരം ഓടുകയായിരുന്നു.

എന്നാൽ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന വ്യാജ വാർത്തകൾ ആണ് വൈറൽ ആകുന്നത്. എന്നാൽ വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി, വിശദീകരണ കുറിപ്പുമായി തിരക്കഥാകൃത്ത് സുനീഷ് വാരനാട് എത്തുകയാണ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്.

അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്’.

Scroll to Top