ജീവിതത്തിൽ ഉയർച്ചകളും വീ ഴ്ചകളും നാം പ്രതീക്ഷിക്കാത്ത സമയത്താണ് ഉണ്ടാകുക. താഴ്ചകളിൽ നിന്ന് പിടിച്ചു കയറാൻ പാടാണ്. അതിൽ തകർന്ന് പോകുന്നവരാണ് ഏറെയും.ഇപ്പോഴിതാ ഒരു എഞ്ചിനീയറിങ് ബിരുദദാരി യുവാവിന്റെ ജീവിതമാണ് എല്ലാവർക്കും പാഠമാകുന്നത്.വിഷ്ണു തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സമയത്താണ് കുടുംബം സാമ്പത്തികമായി തക രുന്നത്. ആ സമയങ്ങളിൽ വിഷ്ണു കോളേജിൽ ആയതിനാൽ ഈ പ്രശ് നങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല.2005 ലാണ് അദ്ദേഹം എൻജിനീയറിങ് പഠനം പൂർത്തീകരിച്ചു .മൂന്നുവർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു 2009 തിരിച്ചെത്തിയപ്പോൾ ആയിരുന്നു വീടും പറമ്പും എല്ലാം ജ പ്തിയുടെ വക്കീലായത് അറിഞ്ഞത്, ഇതോടുകൂടിയാണ് അച്ഛനും നാടുവിട്ടത്.തുടർന്നായിരുന്നു അമ്മയുടെ ആ ത്മ ഹ ത്യയും പെങ്ങളുടെ ഇറങ്ങി പോകും എല്ലാം നടന്നത്.
വിഷ്ണു 12 വര്‍ഷം മുന്‍പ് കിട്ടിയ അതേ സൈക്കിളിലാണ് ഇന്നും തൃശ്ശൂരിലെ നഗരത്തില്‍ രാത്രിയില്‍ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റു കൊണ്ടാണ് ഈ 36 കാരൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
ചെമ്പുക്കാവില്‍ വാടക ഫ്‌ലാറ്റിലാണ് ഇപ്പോള്‍ വിഷ്ണു താമസിക്കുന്നത്. വൈകുന്നേരങ്ങളിൽ തൃശൂർ നഗരത്തിൽ സൈക്കിളിൽ കാപ്പി വിൽപ്പന നടത്താൻ അദ്ദേഹം ഇറങ്ങും .വെളുപ്പിന് നാലുമണിക്ക് വന്ന് ഉറങ്ങുകയും ചെയ്യും. ഇതിനിടക്കാണ് ഡിസൈനിങ് ജോലി ചെയ്യുന്നത് ഫ്‌ലാറ്റ് 783 എന്ന ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ജീവിതത്തിൽ എന്തുനേടി എന്ന ചോദ്യത്തിന് വിഷ്ണു നൽകുന്ന ഉത്തരം ഇത് ഇങ്ങനെയാണ്.ജോലി കിട്ടി സമ്പാദിക്കുന്നതിൽ ഏറെ ഇപ്പോൾ കയ്യിൽ ഉണ്ട് സമാധാനവും സ്വാതന്ത്ര്യവുമാണ് എന്ന് മാത്രം, ഒഴിവുസമയങ്ങളിൽ വരച്ച പെയിൻറിംഗ് കൾക്ക് പലരും വില പറഞ്ഞു പോകാറുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെ 15 എണ്ണത്തിൽ സംവിധാനം ചെയ്തും സഹായിയായും പ്രവർത്തിച്ചിട്ടുണ്ട് ഇപ്പോൾ ഒരു ഫീച്ചർ സിനിമ ചെയ്യാനൊരുങ്ങുകയാണ് വിഷ്ണു