2 തവണ കൊടുത്തിട്ടും മ ദ്യപിച്ചില്ല, പ്രണയബന്ധത്തെ കുറിച്ച് അറിയില്ല, വിവാഹആലോചനകൾ നോക്കിയിരുന്നു, അഞ്ജനയുടെ സഹോദരൻ.

കൊച്ചിയിൽ വാഹനപക ടത്തിൽ മ രണ പെട്ട അഞ്ജന ഷാജനെകുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. അഞ്ജന ഷാജന്റെ സഹോദരൻ അർജുൻ ആണ് ഇപ്പോൾ സംസാരിക്കുന്നത്.അർജുന്റെ വാക്കുകളിലേക്ക്,നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിക്കു ശേഷം, രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അഞ്ജന മ ദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യമുള്ളത്. ഇതു പൊലീസ് തന്നെ കാണിച്ചിരുന്നു. അഞ്ജന ചില ഡാൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം. പാർട്ടി കഴിഞ്ഞ് അഞ്ജന സന്തോഷത്തോടെ ഇറങ്ങിപ്പോരുന്നതും ദൃശ്യങ്ങളിലുണ്ട്.ഇവർ സഞ്ചരിച്ച കാറിൽനിന്നു മ ദ്യക്കുപ്പി ലഭിച്ചെന്നു പറയുന്നു. പക്ഷേ ഹോട്ടലിൽനിന്നു നാലു പേരും കയ്യും വീശി ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരുപക്ഷേ അതു വാഹനത്തിൽ തന്നെ ഉണ്ടായിരുന്നതായിരിക്കും. ഹോട്ടലിൽനിന്ന് ഇറങ്ങിയപ്പോൾ അഞ്ജന മ ദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും വിഡിയോയിൽ ഇല്ല. വീട്ടിൽ മ ദ്യം കയറ്റുന്നതിനോടു തന്നെ അവൾക്കു വിയോജിപ്പായിരുന്നു. എന്റെ വിവാഹത്തിനു പോലും സുഹൃത്തുക്കൾക്കു മ ദ്യം നൽകുന്നതിനെ അഞ്ജന എതിർത്തിരുന്നു.

മ ദ്യപിക്കുന്നവർ ഉണ്ടെങ്കിൽ വീട്ടിൽ കയറ്റേണ്ട എന്നാണ് പറഞ്ഞത്. കാറോ‍ടിച്ച അബ്ദുൾ റഹ്മാൻ പൊലീസിനു നൽകിയ മൊഴി ശരിയാണോ എന്ന് അറിയില്ല.അഞ്ജനയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നെന്നു സുഹൃത്തു പറഞ്ഞതിനെക്കുറിച്ച് എനിക്ക് അറിയില്ല. ആദ്യമായാണ് ആ പയ്യനെ കാണുന്നത്. തന്നോടു പറയാൻ പറ്റില്ലെങ്കിലും അങ്ങനെ ഒരു ബ ന്ധമുണ്ടെങ്കിൽ അമ്മയോടെങ്കിലും പറയേണ്ടതാണ്. അഞ്ജനയ്ക്കു വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞ് വിവാഹത്തിന് അവൾ സമ്മതിക്കുകയും ചെയ്തു. മറ്റെന്തെങ്കിലും ബന്ധമുള്ളതായി അറിവില്ല. സഹോദരിക്ക് വീട്ടിൽ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു. അവളുടെ സ്വകാര്യതയിൽ ഇടപെടാറുമില്ലായിരുന്നു.

അ പകടം നടന്ന രാത്രി അമ്മയ്ക്ക് അഞ്ജന വോയ്സ് മെസേജ് ഇട്ടിരുന്നു. പുറത്താണ് ഉള്ളതെന്നും അൻസി കൂടെയുണ്ട്, നാളെ വരാമെന്നുമായിരുന്നു അവസാനത്തെ വോയ്സ് മെസേജ്. വരില്ലെന്നു പറഞ്ഞെങ്കിലും രാത്രി വരാൻ ഉദ്ദേശിച്ചായിരിക്കണം ഹോട്ടലിൽനിന്ന് ഇറങ്ങിയത്. ല ഗേജ് കയ്യിൽ കരുതിയിരുന്നു.പൊലീസ് വിളിപ്പിച്ച് കൊച്ചിയിൽ എത്തിയപ്പോഴാണ് ഹോട്ടൽ ഉടമ വലിയ സ്വാധീനമുള്ള ആളാണെന്ന് അറിയുന്നത്. ഇതുവരെ ആരും ഭീ ഷണിപ്പെടുത്തിയിട്ടില്ല. പക്ഷേ ഭ യമുണ്ട്. അപരിചിതർ വീട്ടിൽ വരുമ്പോൾ വിവരങ്ങൾ തിരക്കിയശേഷം മാത്രമാണ് സംസാരിക്കാറുള്ളത്. തന്റെയും കുടുംബത്തിന്റെയും സംശയങ്ങൾക്കെല്ലാം ഇതുവരെ പൊലീസ് കൃത്യമായി മറുപടിയും വിവരങ്ങളും നൽകുന്നുണ്ട്. അ പകടത്തിൽപ്പെട്ട വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെ പൊ ലീസിൽ പരാ തി നൽകിയിട്ടുണ്ട്.

Scroll to Top