പാവങ്ങളുടെ താങ്ങായി, കൂട്ടിക്കലിലെ ദുരി താശ്വാസ ക്യാമ്പിലെ ജനങ്ങൾക്ക് താങ്ങായി മമ്മൂക്ക

പ്രള യം നമ്മുടെ ഒരുപാട് പാവങ്ങളുടെ ജീവിതത്തെയാണ് മാറ്റി മറിച്ചത്. ഒറ്റവരും വീടും എല്ലാം നഷ്ടപെട്ട് നിൽക്കുന്നവരും ഏറെയാണ്. ഇനി എന്ത്‌ വേണമെന്നോ എവിടെ നിന്ന് തുടങ്ങുമെന്നോ ഒന്നും അറിയാതെ പകച്ചു നില്കുകയാണ് പലരും. അവർക്കുള്ള സഹായങ്ങൾ പലരും എത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് മലയാള സിനിമ താരം മമ്മൂക്ക കൂട്ടിക്കൽ നടന്ന ഉ രുൾപൊ ട്ടലിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതാണ്.മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് സഹായം നൽകുന്നത്.

താരം തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെയോടെ കൂട്ടിക്കലിൽ എത്തി സേവനം തുടങ്ങി. അപ കടം നടന്ന പിന്നാലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. പ്രദേശങ്ങള്‍ നേരിട്ടു കണ്ടതിനു ശേഷം അവർ തയാറാക്കിയ റിപ്പോർട്ട്‌ പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി. ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയിരിക്കുന്നത്.

വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.അതുപോലെ തന്നെ പത്തു കുടുംബങ്ങൾക്ക്‌ ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികൾ താരം കൂട്ടിക്കലിൽ എത്തിച്ചു. പുരുഷൻമാർ–സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും അനുയോജ്യമായ പുതിയ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങി മറ്റ് അവശ്യവസ്തുകൾ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്യുന്നു.ഇപ്പോൾ ചെയ്തു വരുന്ന സേവനങ്ങൾ അടിയന്തരസേവനം ആണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതരിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് അറിയിച്ചു.

Scroll to Top