സിനിമകളിൽ നിന്നുമുള്ള പ്രതിഭലത്തിൽ 2 ലക്ഷം രൂപ മായിലേക്ക്, നന്ദി പറഞ്ഞ് നാദിർഷ.

കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റ് ടി വി യിൽ ഒരു മിമിക്സ് വേദിയിൽ സുരേഷ്ഗോപി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇനി താൻ അഭിനയിക്കുന്ന ഓരോ പടത്തിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നൽകും എന്നതാണ് ആ വാഗ്ദാനം. നിറകണ്ണുകളോടെയാണ് ആസ്വാദകലോകം ആ വാക്കുകൾ ശ്രവിച്ചത്.കോവിഡുകാലത്ത് തളർന്ന മിമിക്രി ആർട്ടിസ്റ്റുകൾക്ക് ആശ്വാസമായിരുന്നു അത്.സുരേഷ് ഗോപിക്ക് അടുത്ത പടത്തിൻ്റെ അഡ്വാൻസ് ലഭിച്ചതിൽ നിന്ന് 2 ലക്ഷം രൂപ ഇപ്പോൾ അദ്ദേഹം സംഘടനയെ ഏൽപ്പിച്ചു.സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം രമേശ് പിഷാരടിയും ഗിന്നസ് പക്രുവും ഒട്ടനവധി അംഗങ്ങളും ഈ വിവരം തങ്ങളുടെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് നദിർഷായുടെ വാക്കുകളാണ്. ഇദ്ദേഹത്തിന് നന്ദി പറയുകയാണ് താരം. നാദിർഷയുടെ വാക്കുകളിലേക്ക്,ഓർമയുണ്ടാവും, ഈ മുഖം. നർമം തൊഴിലാക്കിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക്.. ‘ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും.

ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association) ഈ കഴിഞ്ഞ ഓണക്കാലത്ത് ടിവി ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി; സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് , ‘ ഓർമയുണ്ടോ ഈ മുഖം ‘ ‘മാ’ എന്ന സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം ..

FACEBOOK POST

Scroll to Top