സീരിയല്‍ സിനിമാ താരം രമേഷിൻറെ വിയോഗത്തിൽ ഞെട്ടലിലാണ് മലയാള സിനിമ–സീരിയല്‍ ലോകം. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന രമേശ് എന്തിനാണ് മ രണത്തെ വരിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. രമേശിന് ആദരാഞ്ജലികളുമായി നിരവധി സഹപ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് മാത്രമാണ് നടന്‍ ബാലാജിയും രമേശും ഒരുമിച്ച് അഭിനയിച്ചത്.
പ്രിയപ്പെട്ടവനെക്കുറിച്ചുള്ള ബാലാജിയുടെ വാക്കുകള്‍ പ്രേക്ഷകരുടെ ഉള്ള് തൊടുന്നതായിരുന്നു. രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍? എന്ത് പറ്റി രമേശേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു ക ടും കൈ? വിശ്വസിക്കാനാകുന്നില്ല. ഞെട്ടല്‍ മാത്രം! കണ്ണീര്‍ പ്രണാമം… നിങ്ങള്‍ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട്.. എന്നായിരുന്നു ബാലാജിയുടെ വാക്കുകള്‍.
‘പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ …” പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ കുറിച്ചു.ഇരുപത്തി രണ്ട് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സിനിമയില്‍ അഭിനയിച്ച് മടങ്ങിയ താരത്തിന് പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന അങ്കലാപ്പിലാണ് പ്രിയപ്പെട്ടവര്‍.ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ ആണ് അവസാനം അഭിനയിച്ച സിനിമ.