നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹികൂടിയാണ് സുരേഷ് ഗോപി . തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ അന്നും ഇന്നും താരം മുന്‍പന്തിയിലുണ്ട് . വഴിയാധാരമാവേണ്ട എത്രയോ കുടുംബങ്ങൾക്കാണ് സുരേഷ് ഗോപിയുടെ സഹായ ഹസ്തം ലഭിച്ചിട്ടുള്ളത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കൈത്താങ്ങായി മാറിയിരിക്കുകയാണ് മലയാളി പ്രേഷകരുടെ ആക്ഷൻ കിംഗ് സുരേഷേട്ടൻ . വിവാഹം മുടങ്ങുമെന്ന അവസ്ഥയില്‍ വിഷമത്തിലായ കുടുംബത്തിന്റെ കണ്ണീരൊപ്പിയ താരത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി ലഭിക്കുകയാണിപ്പോള്‍. സിനിമാ താരങ്ങള്‍ക്കിടയില്‍ വളരെ വ്യത്യസ്തനാണ് സുരേഷ് ഗോപി. ഇടുക്കി ദേവികുളം സ്വദേശിയാണ് അശ്വതി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാല്‍ പിഡബ്ല്യുഡി ഉപേക്ഷിച്ച ഷെഡിലാണ് കുറേകാലമായി താമസം. സെപ്തംബര്‍ 9ന് വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഹായിക്കാമെന്ന് പലരും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ സഹായം ലഭിച്ചില്ല.
ഇതോടെയാണ് കുടുംബം വി ഷമത്തിലായത്. പിതാവ് 21 വർഷം മുൻപ് മ രിച്ചതാണ്. അമ്മ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. കൊറോണ പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വർഷമായി അമ്മയ്ക്കും ജോലിയില്ല. ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ദേവികുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിവരം സുരേഷ് ഗോപിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ബിജെപി ഇടുക്കി ജില്ലാ നേതൃത്വത്തെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് അറിയുകയും ചെയ്തു.
ഇന്നലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി പെൺകുട്ടിക്ക് കൈമാറുകയായിരുന്നു. അടൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി സുരേഷ് ഗോപി അശ്വതിയുടെ കുടുംബത്തെ കണ്ടു. ഒരു ലക്ഷം രൂപയും വിവാഹ സാരിയും ഏല്‍പ്പിച്ചു. വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്കി. ദേവികുളം സ്റ്റേഷനിലെ പോലീസുകാരും പ്രാദേശിക ബിജെപി പ്രവര്‍ത്തകരും സാക്ഷിയായി.