ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്ത നടി ആ ക്രമിക്കപ്പെട്ട കേ സിലെ അന്വേഷണ ഉദ്യോഗസ്ഥരെ വ ധിക്കാന് ഗൂ ഢാലോചന നടത്തിയെന്ന കേ സില് ദിലീപിന്റെയും കൂട്ടുപ്ര തികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളെത്തേക്ക് മാറ്റി എന്നതാണ്.നാളെ ഉച്ച 1.45ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷന് വാ ദങ്ങള്‍ നാളെ നടക്കും.ഇന്ന് രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമന് പിള്ള നടത്തിയത്.വാ ദങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേ സ് ഇങ്ങനെ നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ ധ ഗൂ ഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്.
ഇന്ന് ദിലീപിന്റെ രണ്ട് കേ സുകളാണ് പരഗണനയിൽ ഉണ്ടായിരുന്നത്.അതുകൊണ്ട് തന്നെ ഈ ദിവസം ദിലീപിന് നിർണായകമായിരുന്നു.നടിയെ ആ ക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അ പായപ്പെടുത്താന്‍ ഗൂ ഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്ര തികള്‍ ഹാജരാക്കിയ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും ഇന്ന് ഉണ്ടാകണം ആയിരുന്നു.