മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.കോവിഡ് കാലത്ത് മാസങ്ങള്‍ വീട്ടിലിരുന്ന ശേഷം പുറത്തിറങ്ങി കയ്യാളിയ മൈക്കിളായി മമ്മൂട്ടി കാത്തുവച്ചത് വീര്യമേറിയ ഭാവങ്ങള്‍.
എടുപ്പിലും നടപ്പിലും സംഭാഷണങ്ങളിലും ആ വീര്യത്തിന്‍റെ ആഴം അനുഭവിക്കാം പ്രേക്ഷകന്. മമ്മൂട്ടി എന്ന താരത്തെയും നടനെയും ഒരുമിച്ചൊരു ഫ്രെയ്മില്‍ കണ്ടാന്ദിക്കാം. കഥ പറച്ചിലിന്‍റെ ആഴവും കരുത്തും കൊണ്ട്, ബിഗ് ബിക്കും മുകളിലാണെന്ന് ചിലരെങ്കിലും സിനിമയെ അടയാളപ്പെടുത്തുന്നു.അമല്‍ നീരദ് തന്നെയാണ് താരം. മേക്കിങ്ങില്‍ തന്നെ വെല്ലാന്‍ മറ്റൊരാള്‍ മാറിയ സിനിമയിലും ഇല്ലെന്നതിന് അടിവരയിടുന്നു ഭീഷ്മപര്‍വം. കട്ട് ചെയ്തെടുത്ത് ട്രോളുണ്ടാക്കാന്‍ ഒറ്റ സീന്‍ പോലും ബാക്കി വയ്ക്കാത്ത സംവിധായകന്‍. ഒരു ‘സിനിമ’ കണ്ടെന്ന തോന്നലുണ്ടാക്കുന്ന സിനിമ. സിനിമയുടെ പ്രമോഷനെത്തിയ നായകന്‍ ആദ്യമേ പറഞ്ഞ ഒന്നുണ്ട്. സിനിമ തകര്‍ക്കും എന്നൊന്നും പറയാനുള്ള ധൈര്യമെനിക്കില്ല.
അതൊക്കെ പ്രേക്ഷകര്‍ പറയട്ടെ. പക്ഷേ ഒന്നു പറയാം. സിനിമയിലെ ഓരോ കഥാപാത്രവും നിങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കും. ഓരോ കഥാപാത്രത്തിനും വ്യക്തിത്വമുണ്ട്.ആരാധകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ ചേര്‍ന്നതാവും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പഞ്ച് ഡയലോഗുകളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും സാംപിള്‍ നിറഞ്ഞതാണ് ടീസര്‍.പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.