അഞ്ജലി നായർ വിവാഹതിയായി, മകൾക്കൊരു ചീത്തപേര് ഉണ്ടാകരുത്, അവളാണ് ഈ ബന്ധത്തിൽ കൂടുതൽ ഹാപ്പിയെന്ന് താരം.

മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായി തുടക്കം കുറിച്ചു. മലയാള സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ആണ് അഞ്ജലി നായർ. ഇതിനകം ഒരുപാട് സിനിമയിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ബാല താരം ആയിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. മാനത്തെ വെള്ളിത്തേര് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിൽ അരങ്ങേറിയത്. അതിന് ശേഷം ഒരുപാട് സിനിമയിൽ താരം എത്തീട്ടുണ്ട്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വിജയ ചിത്രം ആയിരുന്നു മോഹൻലാൽ നായകനായ ദൃശ്യം 2.അതിലെ സരിത എന്ന കഥാപാത്രം പ്രേക്ഷകർ പെട്ടന് ഏറ്റെടുത്തിരുന്നു. സിനിമയിൽ എത്തുന്നത് മുൻപ് ഒരുപാട് ടെലിവിഷൻ പ്രോഗ്രാമിൽ താരം സജീവം ആയിട്ട് ഉണ്ടായിരിന്നു കൂടതെ ഒരുപാട് മലയാള മ്യൂസിക്കൽ ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത താരം വിവാഹിതയായി എന്നുള്ള വാർത്തയാണ്.സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ഇരുവർക്കും വിവാഹമംഗളാശംസകൾ നേരുന്നത്.നവംബർ 21 ന് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അഞ്ജലി നായർ പറഞ്ഞ വാക്കുകളാണ്. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ് തുറക്കുന്നത്. അഞ്ജലിയുടെ വാക്കുകളിലേക്ക്.,എന്താണ് കല്യാണത്തിലേക്കുള്ള വഴിയെന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ്. രണ്ടാളും പരിചയപ്പെട്ടു, സുഹൃത്തുക്കളായി, ഒന്നിച്ചു ജീവിതം പങ്കിടാനാകും എന്നു തോന്നിയപ്പോൾ വീട്ടുകാര്‍ തമ്മിൽ ആലോചിച്ചു തീരുമാനിക്കുകയായിരുന്നു.വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ, ഉൽസവമാക്കാനോ താൽപര്യമുണ്ടായിരുന്നില്ല.

ഞങ്ങളെ ഒന്നിച്ചു കാണുമ്പോൾ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ തീരുമാനിച്ചത്.ഒരു വർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്. അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു.ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് അദ്ദേഹം ചെന്നൈയിലായിരുന്നു. ആഡ് ഫിലിം മേക്കിങ് ആണ് പ്രധാന പ്രവർത്തന മേഖല. പിന്നീട് കേരളത്തിലേക്കു മടങ്ങിയെത്തി ‘നാൽപത്തിയൊന്ന്’ എന്ന ചിത്രത്തിൽ ലാൽ ജോസിന്റെ അസോഷ്യേറ്റായി. ഇപ്പോൾ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. തിരുവില്വാമല സ്വദേശിയാണ്. ഞങ്ങൾ കൊച്ചിയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

മുൻപ്, ഞാൻ അഭിനയിച്ച ഷോര്‍ട് ഫിലിമിലെ ചിത്രങ്ങളൊക്കെ കട്ടൗട്ട് ചെയ്ത് പ്രചരിപ്പിച്ച് എന്റെ കല്യാണം കഴിഞ്ഞെന്നൊക്കെ വാർത്തകൾ വന്നിട്ടുണ്ട്.അതിനാൽ, വിവാഹ വാർത്തയറിയുമ്പോൾ, സോഷ്യൽ മീഡിയ എന്തൊക്കെ കഥകളാണു മെനയുകയെന്ന് എനിക്കു നല്ല പേടിയുണ്ടായിരുന്നു. വ്യക്തി ജീവിതത്തിൽ ധാരാളം അനാവശ്യ വിവാദങ്ങൾ നേരിട്ടയാളാണ് ഞാൻ. കുത്തുവാക്കുകളും വിമർശനങ്ങളുമൊക്കെയായി പലരും വരുമെന്ന് ഉറപ്പായിരുന്നു. ‘അവൾ വീണ്ടും കുഴിയിലേക്കു ചാടി’ എന്നൊക്കെയാകും കമന്റുകൾ. എനിക്കൊരു മകളുണ്ടല്ലോ. ഞാനിതു മറച്ചു വയ്ക്കുന്നതു കൊണ്ട് അവൾക്കൊരു ചീത്തപ്പേരുണ്ടാകരുതെന്നു ചിന്തിച്ചു. അങ്ങനെയാണ് വിവാഹിതയായെന്നു ഔദ്യോഗികമായി അറിയിക്കാന്‍ തീരുമാനിച്ചത്. മോൾ വളരെ ഹാപ്പിയാണ്. അവളാണ് ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷം പങ്കുവച്ചതും.

Scroll to Top