മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.
2013 ൽ ദൃശ്യം എന്ന സിനിമയിൽ ഐ.ജി യുടെ വേഷം ചെയ്ത് വീണ്ടും വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യം അറിയിച്ചു. ആദ്യത്തെ സിനിമാ വിജയമായിരുന്നു അത്.ദുബായിലാണ് സ്ഥിരതാമസം.ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ പ്രവർത്തിച്ചു.റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും . തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി.ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.
മത്സരത്തിൽ മകൾ ഉത്തര നേടിയ വിജയം നേടിയ വിവരം പങ്കുവെച്ചിരുന്നു. മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരത്തിനൊപ്പം ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര ശരത്ത് നേടി.വിവാഹിതരും അവിവാഹിതരുമായ യുവതിയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയിലാണ് ഫസ്റ്റ് റണ്ണറപ്പായി ഉത്തരയെ തിരഞ്ഞെടുത്തത്.അടുത്തിടെ വെള്ളിത്തിരയിലും ഉത്തര ശരത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് മകൾ ഉത്തരയുടെ സിനിമാ അരങ്ങേറ്റം.
എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പോസ്റ്റ് ആണ്.മകൾ കീർത്തന കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി ബിരുദം കരസ്ഥമാക്കിയ സന്തോഷ വാർത്തയായിരുന്നു താരം പങ്കുവെച്ചിരുന്നത്.ഫോട്ടോകൾക്ക് ഒപ്പം ashaമകൾ കീർത്തന കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി ബിരുദം കരസ്ഥമാക്കിയ സന്തോഷ വാർത്തയായിരുന്നു താരം പങ്കുവെച്ചിരുന്നത്.
മകളുടെ ബിരുദ ദാന ചടങ്ങിലെ ഫോട്ടോക്കൊപ്പം കുട്ടിക്കാല ചിത്രവും പങ്കുവച്ചു.ഫിട്ടോകൾക്ക് ഒപ്പം താരം കുറിച്ചത് ഇങ്ങനെ,സമയം എത്ര വേഗത്തിൽ കടന്നുപോയി എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയായി ജീവിതത്തിലെ മറ്റൊരു അധ്യായത്തിന് തുടക്കമിടുന്നു. എന്റെ പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ. നിരവധി പേരാണ് ആശംസകളും ആയി എത്തിയത്.