ആദ്യമായി കുഞ്ഞ് ജനിച്ചപ്പോള്‍ മറ്റുള്ളവരില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവം തുറന്ന് എഴുതിയിരിക്കുകയാണ് ആതിര ഹരിദാസ് എന്ന അമ്മ. ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് ആതിര അനുഭവങ്ങള്‍ പറഞ്ഞത്.കുറിപ്പിന്റെ പൂർണരൂപം :
ആത്രേയന്റെ രണ്ടാം പിറന്നാള്‍ ആണ് .. കഴിഞ്ഞു പോയ വര്‍ഷം…. ഓര്‍ക്കാന്‍ സുഖവും ദുഖവും പോരാത്തേന്ന് ലോക്കഡോണ്‍ വരെ തന്നെ വര്‍ഷം. ആത്രേയന്‍ ജനിച്ചു 4ആം ദിവസം ആദ്യ കര്‍ഫ്യു തുടര്‍ന്ന് ലോക്ക് ഡൌണ്‍… കൊറോണയെം കുഞ്ഞിന്റെ ആരോഗ്യതേം ഓക്കേ പേടി അത്യാവശ്യതിന് ഉണ്ടാരുന്നു.. കൂടെ ഡോക്ടര്‍ മാര്‍ ടെ ഉപദേശം ആയപ്പോ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു… മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലില്‍ നിന്ന്എങ്ങനെ എങ്കിലും വീടെത്തണം… എന്നായിരുന്നു ആകെ ചിന്ത..കൊറോണടെ തുടക്കം അത്ര വലിയ സീന്‍ അല്ലെ ഉണ്ടാക്കിയത് ശേഷം ലോക്ക്‌ഡൌണ്‍ മൂന്ന് മാസം മദ്യം ഇല്ലാതെ അച്ഛന്‍.അടുക്കളയില്‍ പാചക പരീക്ഷണം ആയി അമ്മ ആഹാ എത്ര സുന്ദരം ആയിരുന്നു ??എല്ലാരും വീട്ടില്‍ പോസ്റ്റ് ഞാന്‍ ഓപ്പറേഷന്റെ ആഘാതത്തില്‍ റസ്റ്റ് … വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം… അങ്ങനെ കൃത്യം ആയി സര്‍ക്കാര്‍ പറഞ്ഞ നിര്‍ദേശം അനുസരിച്ചു വീട്ടില്‍ തന്നെ ഇരുന്ന് ഞങ്ങള്‍ കൊറോണ യെ കൊതിപ്പിച്ചു കടന്ന് കളഞ്ഞു. എല്ലാരും ചക്ക കുരു വരെ ഷേക്ക് ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്തു അമ്മയോട് വഴക് ഉണ്ടാക്കി കിടന്ന ദിവസംങ്ങള്‍ (പച്ചമരുന്ന് കഴിക്കുമ്പോള്‍ ചക്ക കഴിക്കരുത് എന്നൊക്കെ ശാസ്ത്രം )
ഏറെ വേദനയോടെ ഓര്‍ക്കുന്നു.. അത് പോട്ടെ പുല്ല്. ആത്രേയന്റെ 6കെട്ട് ഉടുപ്പുകള്‍ ആണ് മെയിന്‍..ആകെ അതെ വാങ്ങിയുള്ളു.. കടകള്‍ എല്ലാം പൂട്ടി കെട്ടി 28കെട്ട് വരെ അവന്റെ കൂട്ടിനു ആ ഉടുപ്പുകള്‍ ആയിരുന്നു… ഉടുപ്പില്‍ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ് അപ്പൊ തന്നെ കൊണ്ട് കഴുകി ഇടും.. വേനല്‍ക്കാലം… പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടണ്‍ ഉടുപ് അതുകൊണ്ട് ഉണക്കി എടുക്കാന്‍ എളുപ്പം. ചിലപ്പോള്‍ ഓക്കേ സങ്കടം തോന്നി.. കൊറോണ യെ ശപിച്ചു . . അല്ലാതെ ആരോട് പറയാന്‍… അതു ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ഓരോ പരിപാടികള്‍ ആയി കാക്കകും തന്‍ കുഞ്ഞു പൊന്‍കുഞ് എന്ന പറഞ്ഞ ഇരിക്കുമ്പോള്‍… കുഞ്ഞിന് മുടി ഇല്ല.. നിറമില്ല…..കനമില്ല… മൂക്കിന് നീളമില്ല..കാലു അങ്ങനെ ചെവി ഇങ്ങനെ.. തല അങ്ങനെ… കുണ്ടി ലങ്ങനെ.. എന്ന് വേണ്ട 3കിലോ തിക്ച് ഇല്ലാത്ത ഈ കൊച്ചേര്‍ക്കനെ പറ്റി എന്തല്ലാം. കെട്ടിരിക്കുന്.. (ഇപ്പൊ ഓര്‍ക്കുമ്പോള്‍ പുച്ഛം ഇമോജി മനസില്‍ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാര്‍ന്നു)
എന്റെ ല്ലേ മോന്‍ ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ അവന് കഴിയും എന്നോര്‍ത്ത് സമദാനിച്ചു. മുടി ഇല്ലെന്നു പറഞ്ഞവരോട് അവന്‍ ഫഗദ് ഫാസില്‍ന്റെ ഫാന്‍ ആണെന്ന് പറഞ്ഞു. അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്ന് പറഞ്ഞു. ദുല്‍കര്‍ സല്‍മാന്റെ മൂക് കിട്ടാന്‍ ന്റെ കൊച്ചിന്റെ അപ്പന്‍ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിട്ടിണ്ട്.. ‘പോകാന്‍ പറ പുല്ല് ‘എന്ന് പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോന്‍ ആണെന്ന് ഉള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളര്‍ ആണ് എന്തോരു കറുപ്പണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം… ഞങ്ങളുടെ നിറം അല്ലെ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലെ… അതിനെന്താ കുഴപ്പം എന്ന് പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേള്‍ക്കാറുണ്ട്.. കൊച് കറത്തു പോയി എന്നത്.. അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തില്‍ അവന്‍ ബോധവാന്‍ ആകുമെന്നും അവനതില്‍ അഭിമാനിക്കും എന്നതില്‍ എനിക്കും അര്‍ജു നും ഉറപ്പ് ഉണ്ട്…കറുപ് ഒരു മോശം നിറമായി തോന്നിയവര്‍ക് ഉള്ള ഉത്തരം അതു മാത്രം ആയിരിക്കും.
ഞാന്‍ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതു ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു… ഞാന്‍ പഠിച്ച അംഗന്‍ വാടിയില്‍ രണ്ടു ആതിര മാര്‍ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര.’. മറ്റേതു കറുത്ത ആതിര ഭാഗ്യവാശല്‍ കറുത്ത ആതിര ഞാന്‍ ആയിരുന്നു ഒരു ദിവസം അച്ഛന്‍ എന്നേ വിളിക്കാന്‍ അംഗന്‍വാടി വന്നപ്പോ കറുത്ത ആതിരേ ടെ അച്ഛന്‍ വന്നു ന്ന് ഏതോ സഹപാഠി പറഞ്ഞു.. അച്ഛന്‍ അതുകേട്ടു..തിരിച്ചു പോരുന്ന വഴി അച്ഛന്‍ എന്നോട് ചോദിച്ചു നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്ന എന്..ആണെന്ന് ഞാന്‍ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടന്‍സ് മനസിലായില്ല എന്റെ അച്ഛന്‍ എനിക്കൊന്നും പറഞ്ഞു തന്നുമില്ല… ഒന്നാം ക്ലാസ്സില്‍ ആയപ്പോ കറുത്ത ആതിര ന്ന് പേര് വിളിക്കാതെ ഇരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ എനിക്ക് ഹരിത എന് പേരിട്ടു…ഒരുതരത്തില്‍ അപ്പന്‍ ഉദേശിച്ചത് ഒരു വിപ്ലവം ആയിരുന്നു എന്നത് ഇപ്പൊ തോനുന്നു..എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കില്‍ എന്റെ പേര് എന്തെന്ന് എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്തു ആത്രേയന്റ അച്ചക്കും ഉണ്ടായിട്ടുണ്ട്…’ ഇരുട്ട് ‘എന്നാണ് അര്‍ജു നേ ക്ലാസിലെ കുട്ടികള്‍ വിളിച്ചിരുന്ന ഇരട്ട പേര്.. (എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്)സഹന ശക്തി യില്‍ അദ്ദേഹം പണ്ടേ കേമന്‍ ആയിരുന്നു വിഷമം ഉള്ളില്‍ കൊണ്ട് അങ്ങ് നടന്നു… ഒരു ദിവസം ക്ലാസ്സില്‍ സങ്കടപെട്ട് ഇരിക്കുന്ന കണ്ടു ടീച്ചര്‍ കാരണം അന്വേഷിച്ചു… ടീച്ചരോട് കാര്യം പറഞ്ഞു…ടീച്ചര്‍ പ്രശ്‌നത്തിനു പരിഹാരം കണ്ട്..ഇരട്ട പേര് വിളിച്ചവരെഓക്കേ കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താകിതും ചെയ്തു.എന്നൊക്കെ ആണ് അര്‍ജു പറഞ്ഞ കഥ..
ജീവിതത്തില്‍ ഇങ്ങനെ ഓക്കേ അനുഭവം ഉണ്ടായതില്‍ ഞങ്ങള്‍ക് ആരോടും പരാതി ഇല്ല കറുപ് മോശം നിറമാണ് എന്നോര്‍ത്ത് പലടത്തും മാറി നിന്നിട്ടുണ്..ഏതൊക്കെയോ നിറത്തില്‍ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്..അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു.. ഞങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങളെ അങ്ങനെ ഓക്കേ തോന്നിച്ചു.. ഇത് ജീവിതത്തില്‍ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോള്‍ഡ് ആയി ചിന്തിക്കാന്‍ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച പോലെ അവഗണന നേരിട്ട പോലെ ഒന്നും അവനു ഉണ്ടാകരുത് എന്ന് ആഗ്രഹം ഉള്ളു. അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ അത്രെയന് അലങ്കാരം ആയിരിക്കും. നിറം ഇല്ല,നിറത്തില്‍ ഓക്കേ എന്തിരിക്കുന്നു.., കറപ്പ് ആണേലും സുന്ദരി അല്ലെ സുന്ദരന്‍ അല്ലെ,എന്നികെയുള്ള താളം ഞങ്ങള്‍ക് വെറും പുല്ല് ആണ്…അത്തരം ക്‌ളീഷേകളില്‍ ഒതുക്കാന്‍ പറ്റാത്ത ഒന്നാണ് കറുപ്പ് അത് കൊണ്ട് തന്നെ അവന്റ നിറത്തില്‍ ഞങ്ങള്‍ക്കൊരു സങ്കടോം ഇല്ല.. കാര്യം പറഞ്ഞു വന്നപ്പോ മാറ്റര്‍ ല്‍ നിന്ന് പോയി കറുപ് എപ്പോഴും അങ്ങനെ അല്ലെ ആവേശമല്ലേ….
ബാക്കി… ലേബര്‍ റൂമില്‍ കിടന്ന മണിക്കൂര്‍കളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവന്‍ മാത്രം ഓര്‍ത്തു കിടന്ന അവസ്ഥ… അതിന്റ ഇടയ്ക്ക് നീണ്ട മൂക്കും വിടര്‍ന്ന നെറ്റി തടവും.. മാന്‍ പേട കണ്ണുകളും..തുടുത്ത കവിള്‍തടങ്ങളും .ബലിഷ്ടമായ കരങ്ങളും ഒക്കെ വാര്‍ത്തു എടുക്കനുള്ള സാഹചര്യം ഉണ്ടായില്ല.. അതില്‍ ഞങ്ങള്‍ക് ഒട്ടും വേദനയുമില്ല… അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങള്‍ടെ കുഞ്ഞ്.. 28കെട്ടാന്‍ പ്രേത്യേകം പെര്‍മിഷന്‍ ഓക്കേ എടുത്തു ആണ് അച്ഛാ വന്നത്… VIP ആണ് അന്നേ കൊച്ചിന്റെ അച്ഛ.. (അല്ലാതെ ലോക്ക് ഡൌണ്‍ആയോണ്ടും.. അച്ഛയും അമ്മയും രണ്ടു ജില്ലകാര്‍ ആയോണ്ടുമല്ല ) ലോക്ക്‌ഡൌണ്‍ വിന ആയതു അപ്പോ ആണ്.. Tv യില്‍ പോലിസ് ലാത്തിക്ക് അടിക്കുന്ന സീന്‍ കണ്ടു അതില്‍ അത്ര സുഖം തോന്നത കൊണ്ട് പെര്‍മിഷന്‍ എടുത്തു 28കെട്ട് ദിവസത്തില്‍ അര്‍ജുമ് അമ്മയും എത്തി.. ചടങ്ങ് നടത്തി.. ആത്രേയന്‍ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും. (ചേട്ടനും ചേട്ടത്തി യും )ആണ് മൂന്നു മാസങ്ങള്‍ ക്ക് ശേഷം തിരിച്ചു കോട്ടയത്തെ വീട്ടില്‍..അവിടെ അവന്റ കുസൃതികള്‍ക്ക് ഒപ്പം നില്‍ക്കുന്ന കുറെ കുട്ടികള്‍ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം
ഞങ്ങളെ പോലെ അവന്റെ ചിരികള്‍ കുസൃതികള്‍ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങള്‍ ആണ്… ചുറ്റുമുള്ള എല്ലാത്തിനോടും സ്‌നേഹം ഉള്ളവന്‍ ആകണം..എല്ലാ ജീവജാലങ്ങളോടും സ്‌നേഹം ഉള്ളവന്‍ ആകണമ്… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെ ആഗ്രഹങ്ങളെ ഇപ്പോ ഉള്ളു.. മണ്ണില്‍ ചെരുപ്പിടാതെ ഓടി കളിക്കുമ്പോ തോട്ടിലെ വെള്ളത്തില്‍ തുള്ളി കളിക്കുമ്പോള്‍… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാന്‍ ഇഷ്ടം ഉള്ള എല്ലായിടത്തും അവന്‍ അങ്ങനെ അര്‍മാദിച്ചു നടക്കുന്നത് കാണാന്‍ ആണ് എല്ലാ മാതാ പിതാകളേം പോലെ ഞങ്ങള്‍ക്കും ഇഷ്ടം..
Fb യില്‍ ഇടുന്ന ഫോട്ടോ കളും vdo കളും ഓക്കേ ദൂരത്തു ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം…അവനെ ഇഷ്ടപെടുന്ന ചിലര്‍…. ബന്ധുക്കള്‍ കൂട്ടുകാര്‍.. Fb യില്‍ മാത്രം കണ്ടിട്ടുള്ളവര്‍… ആശയങ്ങള്‍ കൊണ്ടോ ചിലത് യാതൊരു കാരണവും ഇല്ലാതെ സുഹൃത്തുക്കളയി തുടരുന്നവര്‍… എല്ലാവരോടും ഉള്ള സ്‌നേഹം…വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലാ. ആത്രേയന്റ ഒന്നാം പിറന്നാള്‍ന്ന് Williams Paippadഅച്ചായന്‍ വരച്ചു തന്ന ചിത്രം ആണ്.. ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളില്‍ ഒന്നു.. അവനു കിട്ടിയ സ്‌നേഹ സമ്മാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ഓര്‍ക്കാതെ അവന്റ ജന്മദിനം പൂര്‍ണം ആകില്ല. രണ്ടു വയസ് വരെ അവന്റ വളര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാരോടും സ്‌നേഹം