പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.ഇപ്പോഴിതാ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് വാര്‍ത്തയാണ് വൈറലാകുന്നത്.
അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാരൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. എന്നാല്‍ ഇതിനെതിരെ തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ബാല. ഇപ്പോഴിതാ സംഭവത്തെകുറിച്ച് ബാല മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള യൂട്യൂബറുടെ ആരോപണങ്ങളെല്ലാം നുണയാണെന്ന് ബാല.
‘‘ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍. നിങ്ങളെയും കൂടി അവന്‍ നാശമാക്കും. പത്തു വർഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത്. ആരും ചോദിക്കാത്ത ചോദ്യം ഞാൻ തുടങ്ങിവച്ചു. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഇങ്ങനെയുള്ള കുറേയാളുകൾ ഇവിടെ വരുന്നതുകൊണ്ടാണ് നിങ്ങൾ മാധ്യമങ്ങൾക്കു പോലും ബഹുമാനമില്ലാതെയാകുന്നത്.സിനിമാ താരങ്ങൾ ഇല്ലെങ്കിൽ മാധ്യമങ്ങൾ ഇല്ല, ഇവർ ഇല്ലെങ്കിൽ താരങ്ങളുമില്ല. പരസ്പര ബഹുമാനം വേണം. ഇതിഹാസങ്ങളായ താരങ്ങളെക്കുറിച്ച് മോശം പറയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്.
ഞാൻ ചെയ്യുന്ന ചാരിറ്റിയെക്കുറിച്ച് മോശം പറഞ്ഞു. അത് ചോദിക്കാൻ വേണ്ടിയാണ് പോയത്. ലാപ്ടോപ്പും ഫ്രിജും തല്ലിപ്പൊളിച്ചെന്ന് പറയുന്നു. സ്വന്തമായി ചെയ്തിട്ട് എന്റെ പേര് പറയാമല്ലോ.ഈ നിമിഷം വരെ അവൻ നമ്മളെ വിൽക്കുകയാണ്. ഒരു ഗ്ലാസ് കഷണം പോലും അവിടെ പൊട്ടിയിട്ടില്ല.57 സ്റ്റിച്ചുണ്ട് എനിക്ക്. ബ്ലീഡിങ് വരും. എന്നിട്ടും ഞാൻ പടി കയറിപ്പോയി. ഈ അവസ്ഥയിൽ ആരെങ്കിലും തല്ലാൻ പോകുമോ? നിങ്ങൾക്ക് ആ വിഡിയോയിൽ കാണാമല്ലോ ആ പയ്യനെ. എന്നിട്ട് ചാനലിൽ പറയുന്നു രണ്ട് ഗുണ്ടകൾ ഗുണ്ടകൾ ഉണ്ടെന്ന്. വണ്ടിയുടെ മുമ്പിലുണ്ടായിരുന്നത് എന്റെ ജിം കോച്ച് ആണ്. എനിക്ക് വണ്ടി ഓടിക്കാൻ വയ്യാത്തതുകൊണ്ട് കൂടെ വന്നതാണ്. അവരെയൊക്കെ എങ്ങനെയാണ് ഗുണ്ടകൾ എന്നു വിളിക്കുന്നത്. അങ്ങനെയെങ്കിൽ ചെകുത്താൻ ആരാണ്.