നടിയെ ആ ക്രമിച്ച കേ സില്‍ അ ന്വേഷണ സംഘത്തെ അ പായപ്പെടുത്താന്‍ ഗൂ ഡാലോചന നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധിയിൽ ദിലീപിന് ജാമ്യം ലഭിച്ചു . ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ഒടുവിലാണ് വിധി . ദിലീപിന്റെ വീടിന്റെ മുന്നിൽ ക്രൈം ബ്രാഞ്ച് സംഘം എത്തിയിരിക്കുകയാണ്. വിധി ദിലീപിന് എതിരാണെങ്കിൽ അറസ്റ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇനി കേസിൽ എന്ത് നടപടിയാണ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് ഉണ്ടാകുക എന്നും അറിയില്ല.ദിലീപ് അടക്കമുള്ള 5 പ്രതികള്ക്കും ജാമ്യം.ഉപാധികളോടെയാണ് ജാമ്യം.ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദിലീപിനെതിരായ ആ രോപണങ്ങള്‍ ഗു രുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആ ക്രമിച്ച കേ സിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബ ലാത്സംഗം ചെയ്യാന്‍ ഗൂ ഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതൊരു അസാധാരണ കേ സാണ്.കേ സില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.