വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത സിനിമയാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീ വ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.ചിത്രം ഏപ്രിൽ 13 നാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണം ആണ് ലഭിച്ചത്.ചിത്രത്തിന്റെ വിജയത്തിൽ അണിയറ പ്രവർത്തകർ സന്തോഷം അറിയിച്ചിരുന്നു.
ഇപ്പോഴിതാ വൈറൽ ആകുന്നത് നെൽസന്റെ ട്വിറ്റർ പോസ്റ്റാണ്. പോസ്റ്റിൽ തന്റെ ഒരു ആഗ്രഹം സഫലമായ വിവരമാണ് അറിയിക്കുന്നത്. നേരത്തെ സൺടിവിയുമായുള്ള അഭിമുഖത്തിൽ ചിത്രത്തിന്റെ വിജയത്തിനു ശേഷം വിജയ്‍യുടെ വക ഡിന്നർ പാർട്ടി വേണമെന്ന ആഗ്രഹം നെൽസൺ പ്രകടിപ്പിച്ചിരുന്നു. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നായിക പൂജ ഹെഗ്‍ഡെ, നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ തുടങ്ങിയവരെല്ലാം വിജയ്‍യുടെ ക്ഷണപ്രകാരം എത്തിയിരുന്നു. ഇതിന്റെ ഫോട്ടോയ്ക്കൊപ്പമാണ് നെൽസൺ പോസ്റ്റ് ചെയ്തത്.മറക്കാനാവാത്ത ഒരു വൈകുന്നേരമായിരുന്നു ഇതെന്നും വിജയ്‍യുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും നെല്‍സണ്‍ കുറിച്ചു. ബീസ്റ്റ് പോലൊരു ചിത്രം ചെയ്യാന്‍ അവസരം നല്‍കിയ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിനും ഉടമകളായ കലാനിധി മാരനും കാവ്യ മാരനും ഒപ്പം ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ക്കും നെല്‍സണ്‍ നന്ദി അറിയിച്ചു.
ഏറ്റവുമൊടുവിലായി, സ്നേഹവും പിന്തുണയും നല്‍കിയ പ്രേക്ഷകരോടും നെല്‍സണ്‍ നന്ദി അറിയിക്കുന്നു.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.