സ്കൂട്ടറിനെ ഇ ടിച്ചിടുന്ന രീതിയിൽ ഓവർടേക്ക് ചെയ്ത സ്വകാര്യ ബസിനെ പിന്തുടർന്നു തടഞ്ഞു പ്ര തിഷേധിച്ചു യുവതി.ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇ ടിച്ചിടാന്‍ പോയെന്നും അ പകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ബസിന് കുറുകെ ഇരുചക്ര വാഹനം നിർത്തിയാണ് യുവതി പ്രതികരിച്ചത്.ബ
സ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബസ് തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചപ്പോൾ ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് വെച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ സംസാരിക്കുകയായിരുന്നുവെന്ന് സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര പറഞ്ഞു.ഇതേ ബസിൽ നിന്ന് ഇതിന് മുമ്പും മോശം അനുഭവം ഉണ്ടായിരുന്നതായി സാന്ദ്ര പറഞ്ഞു. മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി സാന്ദ്ര പറഞ്ഞു. വളവുകളിൽ പോലും അമിത വേഗത്തിലാണ് ബസ് കടന്നു പോകാറുള്ളതെന്ന് ചിലർ പറഞ്ഞു.
സംഭവത്തിൽ നിയമപരമായി നീങ്ങാനാണ് സാന്ദ്രയുടെ തീരുമാനം. ‘ഞങ്ങള്‍ ചെറിയ വണ്ടിക്കാര്‍ക്കും പോകണ്ടേ; തോന്ന്യാസം കാണിക്കരുത്; ഞങ്ങള്‍ ചത്തുപോയാല്‍ ഞങ്ങളുടെ കുടുംബം നിങ്ങള്‍ നോക്കുമോ?’ എന്നാണ് സാന്ദ്ര ചോദിക്കുന്നത്.മാധ്യമങ്ങളിൽ വാർത്ത ആയതോടെ വിഷയത്തിൽ പാലക്കാട് ആർ.ടി.ഒ. ഇടപെടുകയും പട്ടാമ്പി ജോയിന്റ് ആർ.ടി.ഒയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.