സിനിമയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതിൽ എന്നെയും അമ്മയെയും സൈബർആ ക്രമണം, സൈബർസെല്ലിലേക്ക് ഇടവേള ബാബു.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു. കൂടെ മണിയൻപിള്ള രാജു,ഗണേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.വേദിയിൽ വെച്ച് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയെ കുറിച്ച് ഇദ്ദേഹം തന്റെ അഭിപ്രായങ്ങൾ പറയുകയുണ്ടായി.എന്നാൽ അതിന് ശേഷം ഇടവേള ബാബുവിന്റെ സോഷ്യൽ മീഡിയയിൽ കടുത്ത ആ ക്രമണങ്ങൾ ആണ് നേരിടുന്നത്.ഇത് സഹിക്ക വയ്യാതെ താരം സൈബർ സെല്ലിലേക്ക് പരാതിയുമായി എത്തുകയാണ്.

തന്നെയും അമ്മ സംഘടനയെയും രൂക്ഷമായി അപമാനിക്കുന്നു എന്നാണ് താരം പറയുന്നത്.ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ,മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ് സിനിമ തുടങ്ങുന്നത്.ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. മ ദ്യകുപ്പിയും സിഗരറ്റും മൂന്ന് തവണ എങ്കിലും കാണിക്കണം.

ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത് പ്രേക്ഷകർക്കൊ സിനിമയ്ക്കോ,പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല.ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. വിനീതേ താങ്കൾ എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്നാണ് ചോദിച്ചിത്.ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആണ് സിനിമയുടെ ഡയറക്ടർ.

Scroll to Top