ക റി വയ്ക്കാൻ മയിലിനെ വാങ്ങാൻ ദുബായിൽ പോകുന്നു എന്ന വിഡിയോ പങ്കിട്ട ഫിറോസ് ചു ട്ടിപ്പാ റയുടെ താഴെ ദേശീയത ഉയർത്തി ഒട്ടേറെ പേർ വന്നിരുന്നു.ഇപ്പോഴിതാ വമ്പൻ ട്വിസ്റ്റോടെയാണ് ഫിറോസ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പുതിയ വിഡിയോ പുറത്തുവിട്ടു. പകരം കോഴിക്കറി വച്ചാണ് വിഡിയോ എത്തിയിരിക്കുന്നത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊ ല്ലരുതെന്നും ഫിറോസ് പറയുന്നു.
ഇവിടെ മയിലിനെ തൊടാന്‍ പോലും പറ്റില്ലെന്നും കേ സാണെന്നും അതുകൊണ്ടാണ് ദുബായ് പോയി ക റി വയ്ക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് മുൻപ് പങ്കുവെച്ച വിഡിയോയിൽ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാന്‍ മയിലിനെ വാങ്ങാന്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് ത ക ര്‍ക്കുന്നതെന്ന വി മര്‍ശനം ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ആളുകള്‍ എത്തിയിരുന്നു.
‘മയിലിനെ ആരെങ്കിലും ക റി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ പറയുന്നു. 20,000 രൂപയോളം കൊടുത്താണ് മയിലിനെ വാങ്ങിയത്. മയിലിനെ ക റി വയ്ക്കുന്നതിനെതിരെ സൈ ബർ ആ ക്രമണവും ഉണ്ടായിരുന്നു.