റഷ്യ യുക്രൈൻ യു ദ്ധം നടക്കുമ്പോൾ തന്റെ മാതൃസ്ഥലത്തേക്ക് എത്താൻ ആളുകൾ പരക്കം പായുകയാണ്. ജീവൻ കൈയിൽ പിടിച്ച് ഓടുന്ന മനുഷ്യ ജീവനുകളെ നാം വേദനയോടെയാണ് കാണുന്നത്.എന്നാൽ പലരും താങ്കളുടെ വളർത്തു മൃഗങ്ങളെ വിട്ടിട്ട് വരാൻ താല്പര്യം കാണിക്കുന്നുമില്ല. സൈറയുടെയും ആര്യയുടെയും നാട്ടിലേക്കുള്ള വരവ് നാം കണ്ടതാണ്. അത്തരമൊരു സന്ദർഭത്തിൽ എതിനിൽക്കുകുകയാണ് യുക്രൈനിൽ ജോലി ചെയുനഇന്ത്യൻ യുവാവ്.തന്റെ രണ്ട് വളർത്തു പുലികളെയാണ് നാട്ടിലേക്ക് കൊണ്ട് വരണം എന്ന തീരുമാനത്തിൽ നിൽക്കുന്നത്..
2007 മുതൽ യുക്രെയ്നിൽ താമസിക്കുന്ന ആളാണ് ഡോക്ടർ. പ്രാദേശിക മൃഗശാലയിൽ നിന്നും ദത്തെടുത്ത് വളർത്തുന്ന ഒരു പുള്ളിപ്പുലിയും കരിമ്പുലിയുമാണ് ഇദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങൾ.ഡോക്ടർ ഗിരികുമാർ പാട്ടീൽ ഡോൺബാസിലെ സെവറോഡോനെസ്കിലെ വീടിന് സമീപത്തെ ബങ്കറിൽ കഴിയുന്നത്. ഇവിടം അത്ര സുരക്ഷിതമല്ലാന്ന് വ്യക്തമായിട്ടും പ്രിയ പുലികളെ ഉപേക്ഷിച്ച് വരാൻ ഡോക്ടർ തയാറല്ല. ‘അത് രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാർ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാൻ പറയുന്നുണ്ട്. എന്നാൽ എന്റെ അവസാനശ്വാസം വരെ ഞാൻ അവയ്ക്കൊപ്പം നിൽക്കും.’ ഡോക്ടർ പറയുന്നു.