നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി.എഡ്വിനാണ് വരൻ. പള്ളിയിൽ വച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.ലാൽ, രൺജി പണിക്കർ, സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങി നിരവധി സിനിമാ താരങ്ങൾ അതിഥികളായി എത്തി.ദുബായിൽ ഒരു ഇലക്ട്രോണിക്‌സ് കമ്പനി സേയിൽസ് മേധാവി ആയിരുന്ന സരിതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പത്തികൾക്ക് ഉള്ളത്.
തന്റെ മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആണ് കഴിഞ്ഞത്. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഏകദേശം രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷട്ടറിലൂടെ ആണ് ജോയ് മാത്യു സിനിമ മേഖലയിലേക്ക് തിരിച്ച് എത്തിയത്. ഹെവൻ എന്ന ചിത്രത്തിലാണ് ജോയ് മാത്യു അവസാനം അഭിനയിച്ചത്. 1921 പുഴ മുതൽ പുഴ വരെ എന്ന അലി അക്ബർ ചിത്രമാണ് പുതിയ പ്രോജക്ട്. ടിനു പാപ്പച്ചന്‍ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രം ചാവേറിന് തിരക്കഥ ഒരുക്കിയതും ജോയ് മാത്യു ആണ്.