ശ്രിനാഥ്‌ഭാസിയും ഷൈയ്നെയും കുറ്റക്കാർ ആക്കുന്നവർ, വി ല്ലൻ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്, പെപ്പെയ്ക്കെതിരെ തുറന്നടിച്ച് ജൂഡ് ആന്റണി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സംവിധായകൻ ജൂഡ് ആന്റണിയുടെ വാക്കുകൾ ആണ്. പെപ്പെ എന്ന പേരിൽ അറിയപ്പെടുന്ന ആന്റണി വർഗീസിനെ കുറിച്ചാണ് പറയുന്നത്. സിനിമ ചെയ്യാമെന്ന് പറഞ്ഞു ഉറപ്പിച്ച് അഡ്വാൻസ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയെന്നും എന്നിട്ട് പിന്മാറി എന്നുമാണ് ജൂഡ് ആന്റണി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ് തുറക്കുന്നത്. ജൂഡിന്റെ വാക്കുകൾ ഇങ്ങനെ.വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം ക ഞ്ചാവടിച്ചു, ല ഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്.

ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, ആന്റണി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി.എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്,

അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. ക ഞ്ചാവും ല ഹരിയുമൊന്നുമല്ല മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുകയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം. ആ നിർമ്മാതാവ് ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.നിധീഷിന്റെ സിനിമ പൂർത്തിയായി. ബേസിലിനെ വച്ച് അത് പൂർത്തിയാക്കാനായി. ബേസിൽ മികച്ച അഭിനേതാവാണ്. സിനിമ പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഷെയ്നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥ വി ല്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്,

Scroll to Top