ആരുടെയും ദാനം പറ്റുന്ന സ്ത്രീയല്ല ലളിത ചേച്ചി, ബാക്കി കൈയിൽ എത്രയുണ്ടാകുമെന്ന് ആരും ചോദിച്ചില്ല, കമ്മെന്റുകൾ ഒരുപാട് വിഷമിപ്പിച്ചു : സുരേഷ് ഗോപി.

നടി കെ പി എ സി ലളിത അ ന്തരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് മലയാള സിനിമ ഏറ്റുവാങ്ങിയത്.74 വയസായിരുന്നു .രോഗബാധിതയായി ചികിത്സയിലായിരുന്നു.കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുരേഷ് ഗോപിയുടെ വാക്കുകളാണ്. ലളിത ചേച്ചിയെ കുറിച്ചുള്ള ഓർമകളാണ് പങ്കുവെക്കുന്നത്.മനോരമ ന്യൂസിന് നൽകിയ വാക്കുകളാണ് ഇത്.ചേച്ചി ചെന്നൈയിൽ താമസിച്ചിരുന്ന സൗധം ഞാൻ കണ്ടിട്ടുണ്ട്. ആ വീട് നോക്കി വാ പൊളിച്ചു നിന്നിട്ടുണ്ട് .

എത്രയോ തവണ ചാൻസ് ചോദിച്ച് ഞാൻ അവിടെ പോയിട്ടുണ്ട്. ചേച്ചി പുറത്തു വന്നിട്ടേയില്ല. ഭരതേട്ടനെ കാണാൻ അവിടെ ചെല്ലുമ്പോൾ ഒരു വട്ടമെങ്കിലും ചേച്ചിയെ കാണാൻ പറ്റുമോ എന്നു നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ല. അത്രയും ഒതുങ്ങി ഒരു കുടുംബിനിയായി ജീവിച്ചു. അതിൽ നിന്ന്, ഭരതേട്ടൻ ഇല്ലാതായതിനു ശേഷം, ആ രണ്ടു മക്കളെ വളർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ അവർ എടുത്തൊരു പ്രയത്നമുണ്ട്.സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളർത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി.

ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. എന്നേക്കാൾ കൂടുതൽ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാം.രണ്ടു വർഷം മുൻപ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു. ചോറു വേണമെന്ന് പറഞ്ഞായിരുന്നു വരവ്. ‘സുരേഷേ… ഞാൻ അങ്ങോട്ടു വരുവാ, രാധികയുടെ അടുത്ത് പറയൂ എനിക്ക് ചോറ് എടുത്തു വയ്ക്കണമെന്ന്! സാമ്പാറു വേണം കേട്ടോ’. എന്നൊക്കെ പറയുന്ന ലളിതചേച്ചി പെട്ടെന്നങ്ങു ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമമാണ്. ഈ ബന്ധം ഇത്രയും ദൃഢമാകാൻ കാരണം ആറന്മുള പൊന്നമ്മയും എന്റെ അമ്മയും കൂടിയാണ്. പഴയ കാലത്തെ നടീനടന്മാർ മൺമറയുമ്പോൾ വേദനഎന്നു പറയുന്നത്, വീട്ടിലെ അംഗം നഷ്ടമാകുന്നതുപോലെയാണ്.‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലഭിനയിക്കുമ്പോൾ ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എല്ലാവരും ചേച്ചിക്ക് ഒരു സ്പെഷൽ കെയർ ഒക്കെ കൊടുത്തിരുന്നു എങ്കിലും, ചേച്ചി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു.

ശോഭനയുമായും എല്ലാവരുമായും തമാശയൊക്കെ പറഞ്ഞു ഓടിനടക്കുകയായിരുന്നു. ഷൂട്ടിനു വരുമ്പോഴും ഏറ്റവും അവസാനമായി വീട്ടിൽ വന്നപ്പോഴും അസുഖത്തിന്റേതായ ലാഞ്ചനയൊന്നും പുറത്തു കാണിച്ചിരുന്നില്ല. ഭക്ഷണകാര്യത്തിൽ പോലും അസുഖത്തിന്റേതായ ഒന്നും നോക്കിയിരുന്നില്ല. പായസം ഒക്കെ കുടിക്കുമായിരുന്നു. അത് കഴിക്കാൻ പാടില്ല, എങ്കിൽ പോലും. ചോദിക്കുമ്പോൾ പറയും ‘ഓ ഒന്നുമില്ലെടാ… ഞാൻ ഇന്നു ഒരു മരുന്ന് കൂടുതൽ കഴിക്കും, അപ്പോ അതങ്ങു പോകും’ എന്ന്.ലളിതചേച്ചിെയ പോലുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കഥാപാത്രങ്ങളിലൂടെ ഓരോ വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വ്യക്തമായ ബോധ്യത്തോടെ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ള ഒരു ഉന്നത കലാകാരി! ജനങ്ങളുടെ ഹൃദയത്തിലാണ് അവരൊക്കെ പതിഞ്ഞു കിടക്കുന്നത്.സിനിമ മോ ശമാണെങ്കിലും ലളിതചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവർ കൊടുക്കുന്ന ഹൃദയം… അതിനകത്ത് ഒരു കൃത്രിമത്വവും ഉണ്ടാകാറില്ല. ‘മണിച്ചിത്രത്താഴ്’ മലയാളത്തിലെ ഒരു മാസ്റ്റർ പീസാണ്. അങ്ങനെ പറയുന്നതു തന്നെ ഇന്നസെന്റ് ചേട്ടൻ, വേണുച്ചേട്ടൻ ലളിതചേച്ചി എന്നിവരുടെ ഈ സിനിമയിലെ പ്രകടനം ഒന്നു കൊണ്ടു മാത്രമാണ്. അതൊരു കാലഘട്ടത്തിന്റെ കൂടെ പ്രകടനമാണ്.

Scroll to Top