കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ.
ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.സിനിമയെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സിനിമ കണ്ട് കണ്ണ് നിറഞ്ഞാണ് താരം തിയേറ്ററിൽ നിന്നും പുറത്ത് ഇറങ്ങിയത്.ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം ‘മാളികപ്പുറം’ കണ്ടത്. തിയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ താരം നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെ വിളിക്കുകയും സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
സിനിമ കണ്ടിരുന്നപ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു പോയെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു. കൂടാതെ മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനം ജയറാം നൽകുകയും ചെയ്തു.