‘ഒന്ന് പോ സാറേ’; ജീവിക്കാൻ ലോട്ടറി വിറ്റ് ആക്‌ഷൻ ഹീറോ ബിജുവിലെ നടി !!

‘‘ഒന്നു പോ സാറേ’’, എന്ന ആക്‌ഷൻ ഹീറോ ബിജുവിലെ ഡയലോഗുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനി മേരി. പൊലീസ് സ്റ്റേഷനിൽ പരാതി പറയാനായി എത്തുന്ന ബേബിയും പേടിയായതുകൊണ്ട് കൂട്ടിന് വന്ന മേരിയും പ്രേക്ഷകരെ വളരെ കുറച്ച് നിമിഷങ്ങൾ കൊണ്ട് ഒരുപാട് ചിരിപ്പിച്ചിരുന്നു. ചേർത്തല – അരൂർ ദേശീയ പാതയോരത്ത് ലോട്ടറി വിൽക്കുന്ന സ്ത്രീയെക്കാണുന്നവർ ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർക്കും.മേരിയായി അഭിനയിച്ച മേരി ബെനഡിറ്റിന്റെ ഇപ്പോഴത്തെ അവസ്ഥഇതാണ്.കോവിഡ് കാലം മേരിയുടെ സിനിമാ പ്രതീക്ഷകൾ തകർത്തു. വീടിന് ജപ്തി ഭീഷണിയും വന്നതോടെ മേരി ലോട്ടറി വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു.

ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ചു സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങിയത്.സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ പുതിയ വീടു വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി.

ഇപ്പോൾ ജപ്തി നോട്ടീസും വന്നു.സിനിമയിൽ നിന്നു ആരും വിളിക്കുന്നില്ല. ലോട്ടറി വിറ്റാണ് ജീവിക്കുന്നത്’, മേരി പറഞ്ഞു.ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്.സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ചു സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്.

Scroll to Top