അഭിനേത്രിയും,മോഡലുമായ പൂജ രാമചന്ദ്രനെ പ്രേക്ഷകർക്ക് എല്ലാം പരിചിതമാണ്.പഠനത്തിനുശേഷം, സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തു, ‘മിസ് കോയമ്പത്തൂർ 2004’ കിരീടം നേടി, മിസ് കേരള 2005 -ൽ റണ്ണറപ്പായി. തുടർന്ന് അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് എസ്എസ് സംഗീതത്തിൽ വിജെ ആയി.എട്ടാം വയസ്സിലാണ് പൂജ ആദ്യമായി പരസ്യത്തിൽ അഭിനയിച്ചത്. മിസ് കോയമ്പത്തൂർ പദവിക്ക് മുമ്പ് അവൾ ബാംഗ്ലൂരിലും കോയമ്പത്തൂരിലും ചില അസൈൻമെന്റുകൾ ചെയ്തിട്ടുണ്ട്. ജയറാം-സൗന്ദര്യ അഭിനയിച്ച യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും പൂജ അതിഥി വേഷത്തിൽ എത്തിയിരുന്നു.അവൾ 2010 ൽ വി ജെ ക്രെയ്ഗിനെ വിവാഹം കഴിച്ചുവെങ്കിലും 2017 ൽ അവനെ വിവാഹമോചനം ചെയ്തു.നടൻ ജോൺ കോക്കനെ 15 ഏപ്രിൽ 2019 ന് വിവാഹം കഴിച്ചു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പൂജയുടെ വാക്കുകളാണ്. തങ്ങളുടെ പ്രണയവിവഹത്തെ പറ്റിയാണ് ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. പൂജയുടെ വാക്കുകളിലേക്ക്,
ഒരു സിനിമാ സെറ്റില്‍ വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടുന്നത്.പരസ്പരം അന്ന് സംസാരിച്ചിരുന്നു. സഹതാരങ്ങള്‍ തമ്മില്‍ എങ്ങനെ സംസാരിക്കുമോ അങ്ങനെയേ ഞങ്ങളും അന്നേരം സംസാരിച്ചിട്ടുള്ളു. പിന്നെ ജിമ്മില്‍ വെച്ചാണ് കാണുന്നത്. രണ്ടാളും രണ്ട് സമയത്താണ് വന്ന് പോവുന്നത്. അതുകൊണ്ട് കാണുന്നതും കുറവാണ്. കിക് ബോക്സിങും ഞങ്ങളൊരുമിച്ച് പഠിച്ചു. അന്നേരമാണ് സംസാരിച്ച് തുടങ്ങുന്നത്. മെല്ലേ അത് അടുപ്പമായി. കാരണം ഞങ്ങള്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ സാമ്യമുള്ളതാണ്. ഭക്ഷണം, യാത്ര, ഭാഷ എല്ലാം ഒരുപോലെ. രണ്ടാളുടെയും ജന്മദിനം തമ്മില്‍ അഞ്ച് ദിവസത്തെ വ്യത്യാസമേയുള്ളു. ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇദ്ദേഹവും. വളരെ ചുരുക്കം കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഇരട്ടകളെ പോലെയാണ്. രണ്ടാളും ഒരുപോലെ ഇരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പ്രണയിക്കുമ്പോള്‍ വിശ്വാസവും കമ്മ്യൂണിക്കേഷനും പരസ്പരം ഉണ്ടാവണം.ജിം ബോഡി ഉള്ളവരെ എനിക്ക് ഇഷ്ടമില്ലായിരുന്നു. ജിമ്മില്‍ പോകുമ്പോള്‍ ഇതുപോലെയുള്ള ശരീരം കണ്ടാല്‍ ഞാന്‍ അങ്ങോട്ട് നോക്കില്ല. ഇദ്ദേഹത്തെ പോലെ ശരീരം ഉള്ളവര്‍ മറ്റുള്ളവരെക്കാളും കൂടുതല്‍ സ്നേഹിക്കുന്നത് സ്വന്തം ശരീരത്തെ ആയിരിക്കും.
എനിക്കൊരിക്കലും അത് ഇഷ്ടമായിരുന്നില്ല. പക്ഷേ ഇദ്ദേഹത്തോട് സംസാരിച്ച് തുടങ്ങിയതിന് ശേഷമാണ് അത്രയും മൃദുല ഹൃദയമുള്ള ആളാണെന്ന് മനസിലാവുന്നത്. ജോണ്‍ തന്നെയാണ് ആദ്യം സ്നേഹം പറയുന്നത്. എനിക്ക് നിന്റെ കൂടെ ആയിരിക്കാനാണ് ഇഷ്ടം. എന്ത് കൊണ്ടാണ് നീ എനിക്കൊപ്പം ഇല്ലാത്തത് എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്ക് ആരുടെയും കൂടെ ഇരിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ ഡിവോഴ്സ് കഴിഞ്ഞ് നില്‍ക്കുകയാണ്. നമുക്ക് സുഹൃത്തുക്കളായിരിക്കാം എന്ന് ഞാനും തിരിച്ചും പറഞ്ഞു. പിന്നീട് അദ്ദേഹമെനിക്ക് ബോധ്യപ്പെടുത്തി തന്നതോടെ എന്ത് കൊണ്ട് ജീവിതത്തിന് രണ്ടാമതൊരു ചാന്‍സ് കൊടുത്തൂടാ എന്ന് ചിന്തിച്ചു.ഞങ്ങള്‍ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ആനിവേഴ്സറി ആണെങ്കിലും പിറന്നാള്‍ ആണെങ്കിലും ശരി വര്‍ക്കൗട്ട് ചെയ്യുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എവിടെയെങ്കിലും യാത്ര ചെയ്യുകയാണെങ്കില്‍ പോലും സുഹൃത്തുക്കളെ വിളിച്ച് ജിമ്മിലേക്ക് വാ അവിടെ വെച്ച് കാണാം എന്ന് ജോണ്‍ പറയും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെയാണ്. എല്ലാവരും അത് ആസ്വദിക്കുന്നുണ്ടെന്നും പൂജ പറഞ്ഞു നിർത്തി.