രജിതയുടെ മുഖം ഇനി വാടില്ല; 8 വർഷത്തിന് ശേഷം വിവാഹ ആൽബത്തിലെ കണ്ണീർ മായ്ച്ച് വീണ്ടും ‘വിവാഹം’

ഭാര്യയുടെ ആഗ്രഹ സഫലീക‍രണത്തിന് വിവാഹ‍ദിന ചടങ്ങുകൾ പുനരാവിഷ്കരിച്ച് യുവാവ്. വിവാഹം കഴിഞ്ഞ് 8–ാം വർഷമാണ് വിവാ‍ഹദിന ചടങ്ങുകൾ വീണ്ടും ആവർത്തിച്ച് ഫോട്ടോ ഷൂട്ട് നടത്തിപ്രിയതമയെ സന്തോഷവതി‍യാക്കുകയായിരുന്നു. വെഞ്ഞാറമൂട് കോട്ടു‍കുന്നം മണ്ഡ‍പക്കുന്ന് കിളിക്കൂട്ടിൽ വി.അനീഷ്– ഡോ.വൈ.എസ്.രജിത ദമ്പതികളാണ് വിവാഹ‍ദിനം പുനരാവിഷ്കരിച്ച് നാട്ടിലെ താരങ്ങളായി മാറിയത്. എല്ലാത്തി‍നും സാക്ഷിയായി ഇവരുടെ മകൾ ഏഴു വയസ്സുകാരി അമ്മുവും ഉണ്ടായിരുന്നു. ഞാനും രജിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

2014 ഡിസംബർ 29നായിരുന്നു വിവാഹം. രജിതയുടെ വീട്ടുകാർക്ക് വിവാഹത്തോട് എതിർപ്പായിരുന്നു. പക്ഷെ ഒളിച്ചോടാൻ താൽപര്യമില്ലാതിരുന്നത് കൊണ്ട് രജിതയുടെ വീട്ടിൽച്ചെന്ന് പെണ്ണുചോദിച്ചു. ഏതാനും ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം.വീട്ടുകാർ ഇല്ലാത്ത വിഷമം ആൽബത്തിലുടനീളം പ്രതിഫലിച്ചിരുന്നു. രജിത ‍ഡോക്ടറേറ്റ് നേടി. ജീവിതത്തിൽ മാറ്റങ്ങളുണ്ടായി, ഞങ്ങൾക്ക് മകൾ ജനിച്ചു. എന്നാലും ആ വിവാഹഫോട്ടോ എന്നും ഒരു വിങ്ങലായി രജിതയുടെ മനസിലുണ്ടായിരുന്നു.ഇതിനൊരു പരിഹാരം വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സർപ്രൈസായി ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തത്- അനീഷ് പറഞ്ഞു.

Scroll to Top