എണ്ണായിരത്തിലധികം കിലോമീറ്റര്‍ 370 ദിവസങ്ങള്‍ ;കാല്‍നടയായി ശിഹാബ് മക്കയിലെത്തി

മലപ്പുറം ജില്ലയിലെ അതവനാടിനടുത്ത ചേലമ്പാടന്‍ ഷിഹാബ് ചോറ്റൂര്‍ എന്ന ഇരുപത്തിയൊമ്പത് കാരന്‍ സാഹസികമായി നടന്നു പോയി ഹജ്ജ് ചെയ്യാനുള്ള യാത്രയിലായിരുന്നു.ശിഹാബ് ചോറ്റൂർ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ് സൌദി അറേബ്യയിലെ മദീനയിലെത്തിയത്. 2023ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടക്കാനാണ് ഈ യുവാവ് തയ്യാറായത്. ജൂണ്‍ 2 വ്യാഴാഴ്ച വീട്ടില്‍ നിന്ന് പുറപ്പെട്ടത് .

മക്കയിലേക്ക് കാല്‍നടയായി യാത്ര ചെയ്യാനുള്ള തീവ്രമായ ആഗ്രഹമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഷിഹാബ് പറഞ്ഞിരുന്നു .21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്.കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിന് തൊട്ട് അടുത്ത് എത്തിയ ശിഹാബ് ഉംറ നിര്‍വ്വഹിച്ചു.

നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്.

Scroll to Top