സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഷാരോണിന്റെ സഹോദരൻ ഷിമോണിന്റെ വാക്കുകൾ ആണ്. ഈ കേസിനെ കുറിച്ച് ഷിമോൺ പറഞ്ഞത് ഇങ്ങനെ,എന്റെ അനിയനെ അവൾ കൊ ന്നതാണ്. 11 ദിവസമാണ് അവൻ ഐസിയുവിൽ കിടന്ന് നര കിച്ചത്. അതിന് പരമാവധി ശിക്ഷ തന്നെ അവൾക്ക് കൊടുക്കണം.അവസാന നിമിഷം വരെ അവൻ അവളെ വിശ്വസിച്ചു. മജിസ്ട്രറ്റ് വന്ന് മൊഴിയെടുത്തപ്പോഴും പിറ്റേ ദിവസം പൊലീസ് വന്നു മൊഴിയെടുത്തപ്പോഴും കഷായം കുടിച്ചു എന്ന് പറഞ്ഞെങ്കിലും അവൾ അങ്ങനെ ചെയ്യില്ല എന്നാണ് പറഞ്ഞത്. അവന്റെ ആ ഒരു വിശ്വാസത്തെ മുതലെടുത്താണ് അവൾ അങ്ങനെ ചെയ്തത്.കേ സുമായി ആദ്യം ചെന്നപ്പോൾ മുതൽ പെൺകുട്ടിയെ പിന്തുണയ്ക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത്.
ഒരാളുമായി 10–20 മിനിറ്റ് സംസാരിച്ചാൽ മതി, എനിക്കെല്ലാം മനസ്സിലാകും. ആ കുട്ടി അങ്ങനെ ചെയ്യില്ല എന്നാണ് എസ്ഐ പറഞ്ഞത്. എസ്പി ഇടപെട്ട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കേസു മാറ്റിയതുകൊണ്ട് ഞങ്ങൾക്കു നീതി കിട്ടി.നീണ്ട ചോദ്യം ചെയ്യലുകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്റെ ദു രൂഹമ ര ണം കൊ ലപാ തകമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂ ര കൊ ലപാ ത കത്തിന്റെ നടുക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഷാരോണിനെ കഷായത്തിൽ വി ഷം കലർത്തി കൊ ന്നതാണെന്നാണ് പെൺസുഹൃത്ത് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്.മനുഷ്യ മനസിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്.