മറ്റൊരു ബിഗ് ബോസ് മലയാളം സീസണിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മുൻ സീസണുകളിലെ പോലെ തന്നെ ഈ തവണയും പ്രേക്ഷകർക്ക് സുപരിചിതരായിട്ടുള്ളതും അല്ലാത്തവരുമായി കിടിലം മത്സരാർത്ഥികളെയാണ് ബിഗ് ബോസ് ടീം ഇറക്കിയിരിക്കുന്നത്. മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അറിയാൻ ആദ്യ ആഴ്ചയിൽ തന്നെ ഗംഭീര ടാസ്‌കും ബിഗ് ബോസ് നൽകിയിരുന്നു.ചില മത്സരാർത്ഥികൾ ഊതിവീർപ്പിച്ച ബലൂൺ പോലെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 17 മത്സരാർത്ഥികളാണ് തുടക്കത്തിൽ തന്നെ ബിഗ് ബോസ് എത്തിയത്. സീസൺ തുടങ്ങി ആദ്യ വീക്കിൽ തന്നെ പലർക്കും ആർമി, ഫാൻ ഗ്രൂപ്പുകൾ ആരാധകർ തുടങ്ങിയിട്ടുണ്ട്.17 മത്സരാർഥികളുടെ ആരംഭിച്ച ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 11 പേർ മാത്രമാണ്. ഷോയുടെ 63 ദിവസം സുചിത്രയും ബിഗ്ബോസ് വീട്ടിൽ നിന്നും പടി ഇറങ്ങി.
പത്ത് ആഴ്ചകള്‍ പിന്നിടുന്നത് വരെ നോമിനേഷനില്‍ പോലും ഇടം നേടാതിരുന്ന സുചിത്ര ആദ്യമായി നോമിനേറ്റ് ചെയ്ത ഉടനെ പുറത്ത് പോയി. ഷോ യിലെ മറ്റ് താരങ്ങളെയെല്ലാം സങ്കടത്തിലാഴ്ത്തി കൊണ്ടാണ് സുചിത്രയുടെ പിന്മാറ്റം. സൂരജിനെയും അഖിലിനെയുമാണ് ഇതേറ്റവും ബാധിച്ചത്.കഴിഞ്ഞയാഴ്ചത്തെ എവിക്ഷൻ നോമിനേഷനിൽ സുചിത്ര, വിനയ് മാധവ്, സൂരജ്, അഖിൽ എന്നിവരാണ് വന്നത്.സുചിത്ര ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം ആകെ തകർന്ന മട്ടിലാണ് സൂരജും അഖിലും. ഇരുവരും തങ്ങളുടെ വിഷമം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്.സുചിത്രയും അഖിലും ചേര്‍ന്ന് പ്രണയത്തിലാണോ എന്ന സംശയങ്ങള്‍ വരെ ഉയര്‍ന്ന് വന്നിരുന്നു. സുഖില്‍ എന്ന പേരില്‍ താരങ്ങളുടെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് പുറത്ത് ലഭിച്ചത്.
എന്നാല്‍ സുചിത്ര പോയതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് അഖില്‍. തുടക്കത്തില്‍ അവരോട് അതൃപ്തി ഉണ്ടായിരുന്നെങ്കിലും പിന്നീട് ശരിയാവുകയായിരുന്നു എന്നാണ് അഖില്‍ പറഞ്ഞത്.സുചിത്ര പോയതോടെ പിന്നീട് ഗാര്‍ഡനില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു അഖില്‍. സഹ മത്സരാര്‍ഥികള്‍ അഖിലിനെ സമാധാനിപ്പിക്കുകയും ചെയ്തു. സുചിത്രയുമായി നല്ല ഒരു ആത്മബന്ധം അഖിലിന് ഉണ്ടായിരുന്നു. ‘സുചിത്ര എന്നോട് ഒന്നും ചെയ്തില്ലായിരുന്നുവെങ്കിലും, എനിക്ക് അവരോട് ഭയങ്കര വെറുപ്പായിരുന്നു. പക്ഷെ പിന്നീട് സംസാരിച്ചപ്പോള്‍ വല്ലാത്ത ആത്മബന്ധം തോന്നി. എപ്പോഴും അങ്ങിനെയാണ്, തുടക്കത്തില്‍ വെറുപ്പ് തോന്നുന്ന പലരും പിന്നീട് എനിക്കേറ്റവും പ്രിയപ്പെട്ടവരായി മാറാറുണ്ട്’ എന്ന് അഖില്‍ ബ്ലെസ്ലിയോട് പറഞ്ഞു.താന്‍ ഏറ്റവും സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നത് എന്ന് സുചിത്ര എല്ലാവരോടും പറയുന്നുണ്ടായിരുന്നു. ആരും കരയരുത്, ഞാന്‍ എന്റെ അച്ഛനെയും മഹാദേവനെയും കാണാനായിട്ടാണ് പോകുന്നത് എന്നും സുചിത്ര പറഞ്ഞു.