മലയാള സിനിമയുടെ നികത്താൻ പറ്റാത്തൊരു വലിയ നഷ്ടമാണ് സുകുമാരന്റെ വേർപാട്.ഒരുപാട് നല്ല സിനിമകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ചു.ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി.
അധ്യാപനം ചെയ്യുന്നതിനിടയിലാണ് നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം വന്നത്. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ധേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ ആ സമയത്ത് ആലോചിച്ചിരുന്നു.
അതിനിടയിലാണ് 1977 ല്‍ പുറത്തുവന്ന ശംഖുപുഷ്പം എന്ന ചിത്രത്തില്‍വളരെ പ്രധാനപെട്ട ഒരു വേഷം ലഭിക്കുന്നത്. ഈ ചിത്രത്തോടെ സുകുമാരന്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയില്‍ അദ്ധേഹം തിളങ്ങിനിന്നു.1978 ഒക്ടോബര്‍ 17ന് പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ വിവാഹം കഴിച്ചു. മല്ലികയുടെ രണ്ടാം വിവാഹമായിരുന്നു അത്. ചലച്ചിത്രതാരം ജഗതി ശ്രീകുമാറായിരുന്നു മല്ലികയുടെ ആദ്യഭര്‍ത്താവ്. ഈ വിവാഹബന്ധം വേര്‍പെട്ടതോടെയാണ് സുകുമാരനുമായുള്ള വിവാഹം നടക്കുന്നത്.
ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എ്ന്നിവരാണ് മക്കള്‍. 19997 ജൂണ്‍ 16ന് നെഞ്ചുവേദനയെ തുടര്‍ന്ന് അന്തരിച്ചു.ഇന്നിതാ അദ്ദേഹം മര ണപെട്ടിട്ട് 26 വർഷം തികയുകയാണ്.ഈ അവസരത്തിൽ മകൻ ഇന്ദ്രജിത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറൽ ആകുന്നത്. അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ട് 26 വർഷങ്ങൾ എന്നാൽ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഓർമകൾ, വാർഷികം എന്ന ടാഗോട് കൂടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇദ്ദേഹത്തിന് പ്രാർത്ഥനയും ച രമവാർഷികം അറിയിച്ചും എത്തിയത്
photos