‘മകളുടെ ചിത്രങ്ങൾ ജയിൽ മുറിയിൽ വയ്ക്കണം, അതിലും വലിയ ശിക്ഷ അയാൾക്ക് കിട്ടാനില്ല; തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആറു വയസ്സുകാരി നക്ഷത്രയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേട്ടത്.ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്.മഴു ഉപയോഗിച്ച് മഹേഷ് മകൾ നക്ഷത്രയെ വെട്ടുകയും ബഹളം കേട്ട് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് ഓടിയെത്തിയ അമ്മ സുനന്ദ കാണുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. ബഹളം വച്ച് പുറത്തേക്ക് ഓടിയ അമ്മയെയും മകന് ആ ക്രമിച്ചു.ലഹരിക്ക് അടിമയായ മഹേഷ് ആറ്‌ വയസ്സുകാരിയായ സ്വന്തം മകളെ മഴുകൊണ്ട് കൊ ലപ്പെടുത്തിയത്.

ഇതിനിടെ ശ്രീമഹേഷ് മാവേലിക്കര സ്പെഷൽ ജയിലിൽ വച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.നിരവധി പേരാണ് മഹേഷിനെതിരെ പ്രതികരണവുമായി വരുന്നത്.ശ്രീമഹേഷിന് തക്ക ശിക്ഷ നല്‍കണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ സ്വന്തം മകളുടെ ചിത്രങ്ങൾ വയ്ക്കണമെന്നും അതുകണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാനെന്നും അഭിലാഷ് പറയുന്നു.പോസ്റ്റിന്റെ പൂർണരൂപം :

പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റില്ല, ഉറപ്പിച്ചു പറയാൻ കാരണം എനിക്കും രണ്ട് പെൺകുട്ടികളാണ്, ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കൈയിൽ വെച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു.

പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്…നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു Nb: ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ അതിലും വലിയ ശിക്ഷ കിട്ടാനില്ല.

Scroll to Top