പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.
മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.ഓണത്തോട് അനുബന്ധിച്ച് എടുത്ത ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു,എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഇരുവരും അൺഫോള്ളോ ചെയുകയും പോസ്റ്റ് ഡിലീറ്റ് ചെയുകയും ചെയ്തു. ഇതോടെ ഇവർ പിരിഞ്ഞു എന്നുള്ള വാർത്തകൾ വന്നു. എന്നാൽ ഇതിന് കൃത്യമായ മറുപടി ഇരുവരും നൽകിയിട്ടില്ല.
ഇപ്പോഴിതാ വൈറൽ ആയിരിക്കുന്നത് ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ മകൾ പാപ്പുവിന്റെ പിറന്നാൾ ചിത്രങ്ങൾ ആണ്.”ഞങ്ങളുടെ കണ്ണിന് പിറന്നാൾ’. പിറന്നാൾ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളഉമായി എത്തുന്നുണ്ട്.അഭിരാമിയും അമൃതയും അമ്മയും പാപ്പുവും ചേർന്നുള്ള ഒരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. അമൃതയുടെ അച്ഛൻ അടുത്തിടെയാണ് അന്തരിച്ചത്. ‘ഞങ്ങള്‍’ എന്നു കുറിച്ചു കൊണ്ട് പങ്കുവച്ച ചിത്രം അച്ഛനെ കൂടാതെ അപൂർണമാണെന്നും അച്ഛനെ മിസ് െചയ്യുന്നുവെന്നും അച്ഛൻ എപ്പോഴും തങ്ങളുെട കൂടെയുണ്ടെന്ന് അറിയാമെന്നും അമൃത കുറിച്ചു.