സത്യമായും ഞാൻ ചാടിയതാണ്..! ബീച്ചിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനുമോൾ; വീഡിയോ

മലയാള സിനിമ ലോകത്തേക്ക് അപ്രതീക്ഷിതമായി ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന നടിയാണ് അനുമോൾ.തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ശക്തമായ കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ അനുമോൾക്ക് സാധിക്കുകയുണ്ടായി. താരം കൈകാര്യം ചെയ്ത ഓരോ വേഷങ്ങളും കഥാപാത്രവും മലയാളികൾ ഓർത്തിരിക്കുന്നത് തന്നെയാണ്.ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്. വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നുതന്നെയായിരുന്നു.പല താരങ്ങളും അവതരിപ്പിക്കാൻ മടിക്കുന്ന പല കഥാപാത്രങ്ങളും സ്വീകരിക്കുവാൻ അനു ഒരുക്കമാണ്.

അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ വന്ന മോശം കമൻറ് അതിന് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അനുമോൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടിലെ തന്റെ ചാട്ടത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.

കടൽ തീരത്ത് എടുത്തുചാടുന്ന തന്റെ ഫോട്ടോസാണ് നടി പങ്ക് വെച്ചത്. എന്നാൽ ഫോട്ടോസിന് വിശ്വാസ്യത വരാത്ത വിധമാണ് ചോദ്യങ്ങൾ ഉയർന്നത്. അതിന് മറുപടിയായിട്ടാണ് അനുമോൾ അതിന്റെ വീഡിയോ തന്നെ പങ്ക് വെച്ചിരിക്കുന്നത്. ‘കഴിഞ്ഞ കുറച്ചു ഫോട്ടോസിന്റെ സത്യാവസ്ഥ ചോദിച്ചവർക്ക്, സത്യമായും ഞാൻ ചാടിയതാണ്. മുന്നേ ഡാൻസ് ക്ലാസ്സിൽ (Dazlers Kadavnthra) workout ഇങ്ങനെ ചെയ്യിക്കാറുണ്ട്. ഇപ്പൊ health wise കുറച്ചു comfortable ആയിയെന്ന് തോന്നിയപ്പോ ഒന്നു ചെയ്‌ത്‌ നോക്കിയതാ.. കുറച്ചുപേർ പറഞ്ഞ പോലെ ട്രീട്മെന്റ് ഏൽക്കാൻ തുടങ്ങി.’ എന്നാണ് നടി കുറിച്ചത്. ഇപ്പോൾ ആയുർവേദ ചികിത്സക്ക് വിധേയയായിരിക്കുന്ന അനുമോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടർ നിഷാന്തിന് നന്ദിയും പറഞ്ഞിട്ടുണ്ട്.

Scroll to Top