മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ.ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടും എന്നാണ് പ്രേക്ഷകർ പറയുന്നത്.മുപ്പതിയേഴ് കോടി രൂപയിലാണ് ചിത്രം പൂർത്തീകരിച്ചത്.കേരളത്തിൽ 500 തീയേറ്ററുകളിലാണ് റിലീസ് ആയത്. അന്പത്തിന് മുകളിൽ പുറത്തുള്ള രാജ്യങ്ങളിൽ ചിത്രം റിലീസ് ആയി.ജി സി സിയിൽ മാത്രം 400 സ്ക്രീനുകളിലാണ് പ്രദർശനം നടന്നത്.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.
കെജിഎഫില്‍ പ്രതിനായക വേഷത്തിലെത്തിയ രാമചന്ദ്ര രാജു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് ഉലക്‌നാഥ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം രാഹുല്‍രാജ്.മലയാള സിനിമാ വിപണിയെ വിപുലമാക്കുന്ന, എല്ലാത്തരം പ്രേക്ഷകരേയും തീയേറ്ററിൽ എത്തിക്കുന്ന ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ഇവിടെ ഉണ്ടായിട്ടു കുറെ വർഷങ്ങളായിട്ടുണ്ട്. ആ വിടവിലേക്കാണ് ആറാട്ട് എന്ന മാസ്സ് ആഘോഷ ചിത്രം ഇവർ എത്തിച്ചത്.
അതിനു ഇവ കൂട്ടുപിടിച്ചത്, അല്ലെങ്കിൽ ഇവർക്കൊപ്പം നിന്നതു മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരവും ഏറ്റവും മികച്ച നടനുമായി ഒരേ സമയം തിളങ്ങുന്ന മോഹൻലാൽ എന്ന മഹാമേരുവാണ്. മലയാളികൾ മോഹൻലാലിന്റെ മാസ്സ് കഥാപാത്രങ്ങളെ ആഘോഷിച്ചത് പോലെ മറ്റൊരാളുടേയും മാസ്സ് കഥാപാത്രങ്ങളെ ആഘോഷിച്ചു കാണില്ല. കാരണം ആക്ഷനും കോമെഡിയും റൊമാൻസും നൃത്തവും എല്ലാം ചേർത്തൊരുക്കുന്ന ഒരു എന്റർടൈൻമെന്റ് പൂരത്തിൽ ഇതെല്ലം ഒരേ മികവോടെ ചെയ്യുന്ന മറ്റൊരാൾ ഇവിടെയില്ല എന്നതാണ് സത്യം. അത്കൊണ്ട് തന്നെ ആ കമ്പ്ലീറ്റ് പാക്കേജ് ആയി ലഭിക്കുന്ന ഒരു മോഹൻലാൽ ഷോ തന്നെയാണ് ഉദയനും ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.