‘എന്തിനാണ് വീട്ടിലേക്ക് പോകുന്നത്’; രാത്രി പോലീസില്‍നിന്നുള്ള മോശം അനുഭവം പങ്കുവെച്ച് അര്‍ച്ചന കവി

മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടത്തിൽ സജീവമാണ്.നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്. നാല് വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതരാകുന്നത്.പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്.

ലോക്കഡോൺ സമയത് വർധിച്ച ശരീര ഭാരം കുറിച്ചിരിക്കുകയാണ് താരം.ലോക്ഡൗൺ കാലത്ത് മാനസികമായി നേരിട്ട പ്രശ്നങ്ങൾ തന്റെ ഭക്ഷണരീതികളെയും ശരീരഭാരത്തെയും ബാധിച്ചെന്നും പിന്നീട് ഓൺ‌ലൈൻ വഴി കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയ്നർ വഴി ആരോ​ഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചിരുന്നു.രാത്രി ഓട്ടോയില്‍ യാത്ര ചെയ്യവേ പോലീസില്‍നിന്നുണ്ടായ മോശം അനുഭവം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച് താരം. കൊച്ചിയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഓട്ടോയില്‍ വീട്ടിലേക്കു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് മോശമായി പെരുമാറിയെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അർച്ചന കവിയുടെ വാക്കുകൾ ;ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ച പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Scroll to Top